തിരുവല്ല: അസാധാരണമായ വരൾച്ച തുടങ്ങിയതോടെ കുടിവെള്ള മാഫിയ സജീവമായി. നഗരത്തില ും പ്രാന്തപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായതോടെയാണ് കുടിവെള്ള മാഫിയ സംഘ ങ്ങൾ രംഗത്തെത്തിയത്. ടാങ്കുകളിൽ എത്തുന്ന വെള്ളത്തിന് ലിറ്റർ ഒന്നിന് മൂന്ന് രൂപ വരെയ ാണ് ഈടാക്കുന്നത്. വെള്ളം എവിടെനിന്ന് ശേഖരിക്കുന്നതാണെന്നു പോലും ഉപഭോക്താക്കൾക്ക് അറിയാൻ കഴിയുന്നില്ല. പലപ്പോഴും നദികളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം.
നദികളിൽ വെള്ളം വറ്റിയതോടെ വെള്ളത്തിൽ മാലിന്യത്തിെൻറ അളവ് കൂടുതലാണ്. നീരൊഴുക്ക് ഇല്ലാത്തതിനാൽ മാലിന്യം കെട്ടി കിടക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആവശ്യക്കാർക്കായി മാഫിയ സംഘങ്ങൾ വീടുകളിൽ എത്തിക്കുന്നത്. 4000 ലിറ്ററിെൻറ ടാങ്കുകളിലാണ് കൂടുതലായും ജലം എത്തിക്കുന്നത്. ഇത്തരം ഒരു ടാങ്ക് വെള്ളം കച്ചവടം ചെയ്താൽ 12,000 രൂപയാണ് ഇവരുടെ പെട്ടിയിൽ വീഴുക.
ടാങ്കുകളിൽ കൊണ്ടുവരുന്ന വെള്ളം വീടുകളുടെ കിണറ്റിലാണ് സംഭരിക്കുന്നത്. ഇതുമൂലം വെള്ളത്തിെൻറ അളവ് നിർണയിക്കാൻ വീട്ടുകാർക്ക് കഴിയുന്നതുമില്ല. ഇതും മാഫിയ സംഘത്തിന് സഹായകരമാകുന്നു. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തേണ്ടത്. അവരാകട്ടേ ഇതൊന്നും അറിഞ്ഞമട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.