പത്തനംതിട്ട: വേനല്‍ കടുത്തതോടെ ജ്യൂസുകടകള്‍ വഴിയോരങ്ങളില്‍ വർധിച്ചിട്ടുണ്ട്. എ ന്നാല്, ഇവ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ക െ. ശ്രീകല അറിയിച്ചു. 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബി.ഐ.എസ് ചിഹ്നമുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. നിയമാനുസൃതമുള്ള എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷന് ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്പന നടത്താന്‍ അനുമതിയുള്ളൂ. കുലുക്കി സര്ബത്തുകളില് ചേര്‍ക്കുന്ന ചേരുവകള്‍ ശുദ്ധമല്ലെങ്കില്‍ ബാക്ടീരിയ ബാധയുണ്ടാകാം.
വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. കരിമ്പിന് ജ്യൂസ് വില്പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായി കാണുന്നു. ഇതും ഭക്ഷ്യവിഷബാധക്ക് കാരണമാണ്. ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കേണ്ടതാണ്. ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം. ഫ്രഷ് ജ്യൂസിനൊപ്പും കൃത്രിമനിറങ്ങള്‍ ഉപയോഗിക്കരുത്. തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്. നേരത്തേ തയാറാക്കിയ ജ്യൂസുകളും വില്പന നടത്തരുത്. സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്‍ സൂക്ഷിക്കേണ്ടതും നിയമാനുസരണമുള്ള ലേബല്‍ ഉണ്ടായിരിക്കേണ്ടതുമാണ്. എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷന് നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണം. ജ്യൂസ് വില്പനയുമായി ബന്ധപ്പെട്ട പരാതികള്‍ 8943346183, 9447272732, ടോള്‍ ഫ്രീ-1800 425 1125 നമ്പറുകളില്‍ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.