പാലക്കാട്: എലപ്പുള്ളിയിൽ ഒറ്റക്ക് താമസിച്ചിരുന്ന 72കാരി കൊല്ലപ്പെടുന്നതിനുമുമ ്പ് ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരം മുഴുവൻ പരിക്കേറ്റ അടയാളങ്ങളുണ്ട്. ലഹരിക്കടിപ്പെട്ട പ്രതിയുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്നും പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ വയോധിക ചെറുത്തുനിന്നതായും പൊലീസ് സൂചന നൽകുന്നു.
പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി കരിമ്പയൻകാട് ബാബുവിെന (33) പാലക്കാട് കോടതി റിമാൻഡ് ചെയ്തു. വയോധികയുടെ ശരീരത്തിൽനിന്ന് നഷ്ടപ്പെട്ട രണ്ടു പവെൻറ മാല പ്രതിയിൽനിന്ന് കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ ബുധനാഴ്ച ജോലിക്ക് എത്തിയില്ല. തുടർന്ന് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിൽ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്. പെൺമക്കളെ രണ്ടുപേരെയും വിവാഹം കഴിച്ചയക്കുകയും ഭർത്താവ് മരിക്കുകയും ചെയ്തതോടെ ഇവർ ഒറ്റക്കായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.