???????????????? ?????????? ?????????

മൂന്നേക്കറിലും കാട്ടാന: ഭീതി ഒഴിയാതെ മലയോര ഗ്രാമങ്ങൾ

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ മൂന്നേക്കറിലും കാട്ടുകൊമ ്പനിറങ്ങിയത് വനപാലകരെ കുഴക്കി. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വനപാലകരും ദ്രുതകർമ സേനയും സംഭവസ്ഥലത്തെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തിയതിനാൽ ജനവാസ മേഖലയിലിറങ്ങുന്നത് തടയാനായി.

അതേസമയം, വേനൽച്ചൂട് കൂടിയതോടെ വന്യമൃഗശല്യം തടയാൻ രാപ്പകൽ ഭേദമന്യേ വനപാലകരും ദ്രുതകർമ സേനയും നിരീക്ഷണം ഊർജിതമാക്കി. തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ ഗ്രാമപഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ വനപാലക സംഘം റോന്ത് ചുറ്റി കാട്ടാന നാട്ടിലിറങ്ങുന്നത് തടയാനാണ് കർമ പദ്ധതി ആവിഷ്കരിച്ചത്. ദ്രുതകർമ സേനയും വനപാലകർക്കൊപ്പം ജനവാസ മേഖലയിൽ നിലയുറപ്പിക്കും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.