പട്ടാമ്പി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവേഗപ്പുറ ജനകീയ കൂട്ടായ്മ പ്രതിഷേധ റാലി നടത്തി. കെ. സേതുമാധവൻ, ടി.പി. കേശവൻ, എം.ടി. മുഹമ്മദാലി, കെ. അലി എന്ന വാപ്പു, എം. രാധാക ൃഷ്ണൻ, കെ.ടി. അൻസാർ, സജീദ് വാഫി, നൗഷൻ അൻസാരി, അബ്ദുല്ല ഫൈസി, വി.കെ. ബദറുദ്ദീൻ, പി.ടി. അബ്ബ ാസ് എന്നിവർ നേതൃത്വം നൽകി.
പട്ടാമ്പി: ‘ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശ്ശബ്ദരാവില്ല’ മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ യൂത്ത്മാർച്ച് മുതുതല സെൻററിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരീഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തൃത്താല കൊപ്പം വഴി ആയിരക്കണക്കിന് യുവതി യുവാക്കൾ അണിനിരന്ന യൂത്ത് മാർച്ച് മേലെ പട്ടാമ്പിയിലെത്തി. സമാപന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ. നാരായണദാസ്, ജില്ല കമ്മിറ്റി അംഗം എൻ. ഉണ്ണികൃഷ്ണൻ, ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് ടി. ഷാജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി. രതീഷ് സ്വാഗതവും ട്രഷറർ കെ.പി. നൗഫൽ നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട്: ‘ഇന്ത്യ കീഴടങ്ങില്ല നമ്മള് നിശ്ശബ്ദരാകില്ല’ എന്ന മുദ്രാവാക്യവുമുയര്‍ത്തി ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി യൂത്ത് മാര്‍ച്ച് നടത്തി. കുമരംപുത്തൂര്‍ മുതല്‍ നെല്ലിപ്പുഴ വരെയായിരുന്നു മാര്‍ച്ച്. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി. റിയാസുദ്ദീന്‍, റംഷീക്ക്, സുഭാഷ് ചന്ദ്രന്, പി. അനൂജ്, ആര്. ഷനൂബ് എന്നിവര്‍ നേതൃത്വം നൽകി.കല്ലടിക്കോട്: പള്ളിക്കുറുപ്പ്-പുല്ലിശ്ശേരി മേഖല മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി നടത്തി. റാലി പള്ളിക്കുറുപ്പ് സെൻററിൽ നിന്നാരംഭിച്ച് കിളിരാനിയിൽ സമാപിച്ചു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. സെയ്ത് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനം അരിയൂർ സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. കല്ലടി അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. സി.എം. അഷ്റഫ് ദാരിമി, റഷീദ് ആലായൻ, കെ.എസ്. കൃഷ്ണദാസ്, എൻ. ദിവാകരൻ, പി. അബ്ദുറഹ്മാൻ, അഷ്ക്കർ സലാഹി, കാസിം കോലാനി, ബഷീർ കരിമ്പന, ജയൻ മഠത്തിൽ എന്നിവർ സംസാരിച്ചു.ഒലവക്കോട്: ഒലവക്കോട് മേഖല മുസ്ലിം കോ ഒാഡിനേഷന്‍ കമ്മിറ്റി പൗരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചു. നീളിക്കാട്ടു നിന്നാരംഭിച്ച് മുട്ടിക്കുളങ്ങര സെൻററില്‍ സമാപിച്ചു. എം.ജെ. ശ്രീചിത്രന് സമാപന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.