വടവന്നൂർ: കൊടുവായൂർ, കൊല്ലങ്കോട്, വടവന്നൂർ മേഖലകളിൽ നെൽകർഷകരുടെ നെഞ്ചിടിപ്പ് കൂട്ടി ഓലകരിച്ചിൽ വ്യാപകമാകുന്നു. നട്ട് മൂന്നാഴ്ച പ്രായമായ നെൽച്ചെടികളിൽ വ്യാപകമായി ഒാലകരിച്ചിൽ പടരാൻ തുടങ്ങിയതോടെ ആശങ്കയിലാണ് കർഷകർ. ഇലയുടെ അറ്റത്ത് തുടങ്ങുന്ന മഞ്ഞളിപ്പാണ് പ്രാരംഭ ലക്ഷണം.
അഗ്രഭാഗത്ത് തുടങ്ങുന്ന കരിച്ചിൽ ക്രമേണ നെല്ലോലയുടെ ഇരുവശങ്ങളിലൂടെ താഴേക്ക് വ്യാപിക്കുകയും ഇലകൾ മുഴുവനായും കരിഞ്ഞു പോകുകയുമാണ് ചെയ്യുക. മേഘാവൃതമായ കാലാവസ്ഥയും കാറ്റും രോഗം പെട്ടെന്ന് വ്യാപിക്കാൻ കാരണമാകുന്നതായി കൊല്ലങ്കോട് കൃഷിവകുപ്പ് അധികൃതർ പറയുന്നു. ഇതിനുകാരണമായ ബാക്റ്റീരിയ വെള്ളത്തിലൂടെയും കാറ്റിലൂടെയും പകരാൻ ശേഷിയുള്ളതാണെന്ന് കൊല്ലങ്കോട് കൃഷി ഓഫിസർ വി.എസ്. ദിലീപ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.