ആലത്തൂർ: വാളയാർ-പാലക്കാട് ദേശീയപാത 544ൽ ആലത്തൂർ ഗുരുകുലം ജങ്ഷനിലെ മേൽപാലത്തിൽ കണ്ടെത്തിയ തകരാറ് പരിഹരിക്കുന്ന പ്രവൃത്തി തുടങ്ങി. സ്പാനുകളുടെ മുകളിലെ തകരാറായ മൂന്ന് സ്ലാബും പൊളിച്ചുമാറ്റിയാണ് പുനർനിർമാണം നടത്തുന്നത്. കോൺക്രീറ്റ് ബലപ്പെടുന്നതുവരെ ഗതാഗത നിയന്ത്രണം തുടരും. സ്ലാബിെൻറ കമ്പികൾ മിനുക്കുന്ന പ്രവൃത്തി തുടരുകയാണ്. നിയന്ത്രണം എത്ര ദിവസത്തേക്ക് വേണ്ടിവരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. കമ്പികളുടെ മിനുക്കുപണികൾക്കു ശേഷമാണ് വാർപ്പ് നടക്കുക.
വ്യാഴാഴ്ച വാർപ്പ് നടത്താൻ കഴിയുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കോൺക്രീറ്റ് ചെയ്താൽ അത് ബലപ്പെടുംവരെ വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല. മേൽപാലത്തിെൻറ അടിഭാഗത്തുനിന്ന് സിമൻറ് കട്ട അടർന്നുവീണതിനെ തുടർന്നാണ് ഒമ്പതുദിവസം മുമ്പ് ഗതാഗതം നിയന്ത്രിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം സ്വാതി ജങ്ഷനിൽനിന്ന് സർവിസ് റോഡ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. എരിമയൂർ തോട്ടുപാലത്താണ് സർവിസ് റോഡ് വീണ്ടും ദേശീയപാതയിൽ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.