ഒറ്റപ്പാലം: കോടികൾ വായ്പയെടുത്ത് നിർമാണം പൂർത്തിയാക്കിയ ഒറ്റപ്പാലം ബസ് സ്റ്റാൻ ഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ഏറ്റെടുക്കാനാളില്ലാത്തത് നഗരസഭക്ക് അധികബാ ധ്യത സൃഷ്ടിക്കുന്നു. 14 വർഷത്തോളം നീണ്ട നിർമാണത്തിനൊടുവിൽ യാഥാർഥ്യമായ ബസ് സ്റ്റാ ൻഡിൽ രണ്ടുനിലകളിലായി 108 കടമുറികളും ഹോട്ടൽ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന രണ്ട് ഹാളുകളുമുള്ളതിൽ 92 കടമുറികളും ഒരു ഹാളും ആർക്കും വേണ്ടാതെ അടഞ്ഞുകിടക്കുന്നതാണ് നഗരസഭയുടെ കടബാധ്യത വർധിപ്പിക്കുന്നത്. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷനിൽനിന്ന് (കെ.യു.ഡി.എഫ്.സി) വായ്പയെടുത്ത വൻ തുകയുൾെപ്പടെ 21 കോടിയോളം രൂപ ചെലവിട്ടാണ് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കിയത്. പ്രതിമാസം പലിശയിനത്തിൽ തന്നെ ലക്ഷങ്ങൾ തിരിച്ചടക്കേണ്ട നഗരസഭക്ക് അടഞ്ഞുകിടക്കുന്ന കടമുറികൾ ഭീമമായ വരുമാന നഷ്ടമാണ് വരുത്തിവെക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം നടന്നത്. 2018 ഒക്ടോബർ 10ന് കൊട്ടിഘോഷിച്ച് നടത്തിയ ലേലത്തിലാണ് 16 കടമുറികളും ഒരു ഹാളും ലേലത്തിൽ പോയത്. ലേലം നടന്നതിെൻറ വാർഷികത്തോട് അടുക്കുമ്പോഴും കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ചത് ഒരു ഹോട്ടൽ മാത്രമാണ്. ജൂൺ 27ന് നടന്ന രണ്ടാംഘട്ട ലേലത്തിൽ ഒരാൾപോലും പങ്കെടുക്കാതിരുന്നത് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ ബസ് സ്റ്റാൻഡിന് അഭിമുഖമായി വരുന്ന കടമുറികൾക്ക് 20 ലക്ഷം രൂപ നിക്ഷേപവും ചതുരശ്രയടിക്ക് 70 രൂപ വാടകയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം നിലയിലേതിന് 10 ലക്ഷവും 60 രൂപയും പിൻവശത്തെ മുറികൾക്ക് 15 ലക്ഷവും 60 രൂപയും മുകളിലത്തേതിന് 7.5 ലക്ഷവും 50 രൂപയും എന്നീ ക്രമത്തിലാണ് നിക്ഷേപ സംഖ്യയും വാടകയും നിശ്ചയിച്ചത്.
ഇത് അധികരിച്ചതാണ് ലേലത്തിൽനിന്ന് ആവശ്യക്കാരെ അകറ്റുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ബസ് സ്റ്റാൻഡിന് പുറകിലൂടെ റെയിൽവേ സ്റ്റേഷൻ, സുന്ദരയ്യർ റോഡ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അപ്രോച്ച് റോഡും പാർക്കിങ് സൗകര്യവും ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിക്കുന്നതോടെ കടമുറികൾക്ക് ആവശ്യക്കാരെത്തുമെന്ന തീരുമാനം പ്രവർത്തികമാക്കിവരികയാണ്. 12 കടമുറികൾ സപ്ലൈകോ സൂപ്പർമാർക്കറ്റിന് അനുവദിക്കണമെന്ന അധികാരികളുടെ അപേക്ഷ കൗൺസിലിെൻറ അംഗീകാരത്തിനായി കാത്തുകിടക്കുന്നുണ്ട്. ചതുരശ്രയടിക്ക് 32.50 രൂപ നിരക്കിലാണ് കടമുറികൾ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സംരംഭമായതിനാൽ നിക്ഷേപം ലഭിക്കുകയുമില്ല. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നിരുന്നെങ്കിലും മാറ്റിവെക്കപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന കൗൺസിലിൽ ഇതിന് അംഗീകാരം ലഭിക്കുന്ന പക്ഷം മറ്റു കടമുറികൾ ലേലത്തിൽ ഏറ്റെടുക്കാൻ ആളുകളുണ്ടാകുമെന്ന് നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.