പാലക്കാട്: ഹോട്ടലിൽ കയറി ഭക്ഷണം ഒാർഡർ ചെയ്യുേമ്പാൾ അതിൽ അജിനോമോേട്ടാ ചേർത്ത ിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കാരണം രുചി കൂട്ടാൻ ചില ഹോട്ടലുകൾ ഉപ യോഗിക്കുന്ന അജിനോമോേട്ടാ എന്ന പദാർഥത്തിെൻറ തുടർച്ചയായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ഒാണക്കാല പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ നടത്തുന്ന പരിശോധനയിൽ ചില ഹോട്ടലുകളിൽ വൻതോതിൽ അജിനോമോേട്ടാ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കൃത്രിമ രുചിവർധക വസ്തുവായ അജിനോമോേട്ടാ (മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്) നോൺ വെജ് വിഭവങ്ങളിലാണ് സാധാരണ ഉപയോഗിക്കുന്നത്. ചില ഹോട്ടലുകാർ ചിക്കൻ വിഭവങ്ങളിൽ ഇത് വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വളരെ പരിമിതമായ അളവിൽ അജിനോമോേട്ടാ ഭക്ഷണ പദാർഥങ്ങളിൽ ഉപേയാഗിക്കാൻ അനുമതിയുണ്ടെങ്കിലും അമിതമായാൽ അത് ആരോഗ്യത്തിന് ഹാനികരമാവും. സ്ഥിരമായ ഉപയോഗം ഗർഭസ്ഥ ശിശുവിെൻറയും ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും തലച്ചോറിനെയും ബാധിക്കുമെന്ന് അധികൃതർ പറയുന്നു. അതിനാൽ കുട്ടികളും ഗർഭിണികളും ഇത്തരം ഭക്ഷണം കഴിക്കരുത്. അജിനോമോേട്ടാ ഉപേയാഗിക്കുന്ന ഹോട്ടലുകൾ വിവരം എഴുതി പ്രദർശിപ്പിക്കണം. അനുവദനീയമായ അളവ് അളന്ന് തിട്ടപ്പെടുത്താനുള്ള സംവിധാനമില്ലാതെയാണ് പല ഹോട്ടലുകളും ഇത് ഉപേയാഗിക്കുന്നത്. അമിത അളവിൽ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരെ തുടർന്നും കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ഹോട്ടലുകളിൽ നിയമവിരുദ്ധമായി കൃത്രിമ നിറങ്ങൾ ചേർക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചില ബേക്കറി ഉൽപന്നങ്ങളിൽ പരിമിതമായ തോതിൽ ചേർക്കാൻ അനുവാദമുള്ള നിറങ്ങളാണ് ചില്ലി ചിക്കനിലും മറ്റും ചേർക്കുന്നത്. ഒാഗസ്റ്റ് 21 മുതൽ ആരംഭിച്ച പ്രത്യേക പരിശോധനയിൽ 450ഒാളം സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. നിയമലംഘനം നടത്തിയ 108 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 20 ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ ലാബ് പരിശോധനക്ക് വിട്ടു. പരാതി അറിയിക്കാം. വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണവിതരണ സ്ഥാപനങ്ങൾ, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവ, മതിയായ ഊഷ്മാവ് നിലനിർത്താത്തതും വൃത്തിയില്ലാത്തതുമായ ഫ്രീസറുകൾ, ഭക്ഷണത്തിൽ മായം ചേർക്കൽ, ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുക, പഴകിയ ഭക്ഷണം സൂക്ഷിക്കുക തുടങ്ങിയവ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.