മണ്ണൂർ: വേങ്ങശ്ശേരി, മുളഞ്ഞൂർ തോട്ടിൽ വെള്ളം എത്തിയതോടെ മണ്ണൂർ കൊട്ടക്കുന്ന് മേഖലയ ിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ഇതോടെ പദ്ധതിയിൽനിന്ന് ശനിയാഴ്ച തന്നെ കുടിവെ ള്ള വിതരണം തുടങ്ങി. തോട്ടിലെ വെള്ളം വറ്റിയതോടെ രണ്ടാഴ്ചയായി കൊട്ടക്കുന്ന്, തേക്കിൻകാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് വാർഡ് അംഗം ഹുസൈൻ ഷെഫീക്, കുടിവെള്ള പദ്ധതി കമ്മിറ്റി എന്നിവർ ചേർന്ന് കാഞ്ഞിരപ്പുഴ ഡാം അധികൃതരുടെ സഹായത്തോടെ കടമ്പഴിപുറത്തുകൂടി ഒഴുകുന്ന കനാൽ വെള്ളം തോട്ടിലേക്കൊഴുക്കാൻ നടപടിയെടുത്തത്.
ഇതോടെ രണ്ട് ദിവസത്തിനകം പത്ത് കിലോമീറ്റർ ദൈർഘ്യം വരുന്ന തോട് നിറഞ്ഞു. മണ്ണൂർ ആനകല്ല് കുടിവെള്ള പദ്ധതി, ലെക്കിടി മുളഞ്ഞൂർ പദ്ധതി, അമ്പലപ്പാറ വേങ്ങശ്ശേരി കുടിവെള്ള പദ്ധതി ഇവയെല്ലാം ഈ തോടിനെയാണ് ആശ്രയയിച്ചിരുന്നത്. തോട്ടിലെ വെള്ളം വറ്റിയതോടെ ഈ പദ്ധതികളുടെ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഒന്നര മാസത്തോളം പമ്പിങ് നടത്താനുള്ള വെള്ളം ഇനി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.