പുഴയുടെ പുനർജനിക്ക് നാടൊന്നിച്ചു

ചെർപ്പുളശ്ശേരി: തൂതപ്പുഴയുടെ സംരക്ഷണത്തിനായി സംഘടിപ്പിച്ച പുഴ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴയുടെ കൈവഴിയായ കൊരമ്പത്തോട് ശുചീകരിക്കാൻ ഗ്രാമവാസികളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു. നഗരമാലിന്യങ്ങൾ ഒഴുകിയെത്തുന്ന പ്രധാന കൈവഴിയാണിത്. ജനങ്ങളുടെ ആരോഗ്യം, കൃഷി, തോട്ടിൻ കരയിലുള്ളവർക്ക് കുടിവെള്ളം എന്നിവയാണ് ശുചീകരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. അയ്യപ്പൻകാവ് കുളത്തിൽ നിന്നാരംഭിച്ച് പാലം വരെയുള്ള ഭാഗം ശ്രമദാനമായും അവിടെ നിന്ന് കാക്കാതോട് വരെയുള്ള ഭാഗം ജെ.സി.ബി ഉപയോഗിച്ചുമാണ് ശുചീകരിച്ചത്. 10 പേരടങ്ങുന്ന 15 സ്ക്വാഡുകളായാണ് തോടിെൻറ വിവിധ ഭാഗങ്ങൾ ശുചീകരിച്ചത്. ശുചീകരണ യജ്ഞം നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സി. ഹംസ, പി. ജയൻ, പി. സുബീഷ് എന്നിവർ സംസാരിച്ചു. ശുചീകരണത്തിന് പുഴ കൂട്ടായ്മയുടെ പ്രവർത്തകരായ നിഭ നമ്പൂതിരി, കെ. ജയറാം, ഐ.ആർ. പ്രസാദ്, മുഹമ്മദ് കുട്ടി, വീരാൻ, ടി.കെ. ഷിൻഫി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.