പെരിന്തൽമണ്ണ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വള്ളുവാടിെൻറ കരുത്തുറ്റ പ്രതിരോധ മായി റാലി. യുവജന സംഘടനകളുടെ കൂട്ടായ്മയാണ് ബഹുജന റാലി സംഘടിപ്പിച്ചത്. പെരിന്തൽമ ണ്ണ മനഴി ബസ് സ്റ്റാൻഡിൽനിന്നാരംഭിച്ച റാലിയിൽ ആയിരക്കണക്കിന് യുവാക്കളും പൊതുജനങ്ങളും അണിനിരന്നു. നഗരസഭ കൗൺസിലർമാരും സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ, മത, സാമൂഹിക പ്രതിനിധികളും പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ എം.ജെ. ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയുടെ സംരക്ഷണത്തിനായി രാജ്യവ്യാപകമായി ഉയർന്നുവരുന്ന ജനാധിപത്യ സമരത്തെ മതത്തിെൻറ പേരിൽ വേർതിരിച്ചു ദുർബലപ്പെടുത്താൻ സംഘ്പരിവാർ നടത്തുന്ന ഹീന ശ്രമങ്ങളെ സമരത്തിെൻറ ബഹുസ്വരത കൊണ്ടാണ് തെരുവുകൾ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. സജീവൻ, ഉസ്മാൻ താമരത്ത്, അഡ്വ. നാലകത്ത് സൂപ്പി, സി. സേതുമാധവൻ, അഡ്വ. എ.കെ. മുസ്തഫ, എം. രാജേഷ്, വി. ബാബുരാജ്, ഡോ. പി. ഉണ്ണീൻ, കെ.ആർ. രവി, പ്രകാശൻ രംഗീല, പി. ഖാജാ മുഹ്യുദ്ദീൻ, വ്യാപാരി പ്രതിനിധികളായ ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു.
ഏലംകുളം: സി.പി.എം ചൈതന്യ ബ്രാഞ്ചിെൻറ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ വിശദീകരണ യോഗവും പ്രകടനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി ഇ. രാജേഷ്, ലോക്കല്‍ സെക്രട്ടറി പി. ഗോവിന്ദപ്രസാദ്, ഏരിയ കമ്മിറ്റിയംഗം എൻ.പി. ഉണ്ണികൃഷ്ണൻ, എസ്. ശ്രീരാജ് എന്നിവര്‍ സംസാരിച്ചു. ചൈതന്യ ബ്രാഞ്ച് സെക്രട്ടറി സ്വാഗതവും സി.പി. ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.