പുലാമന്തോൾ: ഭരണഘടന സംരക്ഷണത്തിന് വെടിയുണ്ടകളേറ്റുവാങ്ങേണ്ടി വന്നാൽ ആദ്യ വെടിയുണ്ട ഏറ്റുവാങ്ങാൻ ഞാൻ മുന്നിലുണ്ടാവുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മത വിഭാഗങ്ങളെ പൗരത്വത്തിെൻറ പേരിൽ ഭിന്നിപ്പിക്കാമെന്നത് അമിത് ഷായും നരേന്ദ്ര മോദിയും കാണുന്ന ദിവാസ്വപ്നമാണന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഈ ശ്രമങ്ങളെ ചവറ്റുകൊട്ടയിൽ എറിയുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
സ്മാരക സമിതി പ്രസിഡൻറ് സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്തികാറുദ്ദീൻ, വാഴയിൽ മുത്തു, കെ.പി. കുഞ്ഞുമുഹമ്മദ്, കെ.ടി. അശ്റഫ്, മഠത്തിൽ ബഷീർ, പാലോളി മുഹമ്മദ്കുട്ടി, പൂതാനി കോയാമു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.