പൊന്നാനി: മതസൗഹാർദ വിളംബരമായി നബിദിന റാലിക്ക് അമ്പലമുറ്റത്ത് സ്വീകരണം നൽകി. പു ഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിലും കണ്ടേൻകുളങ്ങര ക്ഷേത്ര മുറ്റത്തുമാണ് നബിദി ന റാലിക്ക് സ്വീകരണമൊരുക്കിയത്. മതത്തിെൻറ പേരിൽ പരസ്പരം കലഹിക്കുന്ന കാലഘട്ടത്ത ിൽ മതസൗഹാർദത്തിെൻറ മാതൃക തീർത്താണ് നബിദിന റാലിക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയത്. പൊന്നാനി പുഴമ്പ്രം മഹല്ല് മദ്റസയുടെ കീഴിൽ നടന്ന നബിദിന റാലിയെ മധുരം നൽകിയും ശീതള പാനീയങ്ങൾ വിതരണം ചെയ്തുമാണ് ക്ഷേത്ര കമ്മിറ്റി വരവേറ്റത്.
ഉത്സവ് പുഴമ്പ്രത്തിെൻറ നേതൃത്വത്തിൽ നബിദിന റാലിയെ സ്വീകരിച്ച ശേഷം ക്ഷേത്ര മുറ്റത്ത് മദ്റസ വിദ്യാർഥികളുടെ ദഫ് മുട്ടും നടന്നു. അണ്ടിത്തോട് അമ്പലക്കമ്മിറ്റിയും പുഴമ്പ്രം അയ്യപ്പസേവ സംഘവും ചേർന്നാണ് സ്വീകരണം നൽകിയത്. കഴിഞ്ഞവർഷവും അമ്പലക്കമ്മിറ്റി നബിദിന റാലിക്ക് സ്വീകരണം നൽകിയിരുന്നു. തെയ്യങ്ങാട് ഹിദായത്തുൽ ഇസ്ലാം മദ്റസ നടത്തിയ നബിദിന റാലിക്ക് കണ്ടേൻകുളങ്ങര ക്ഷേത്രത്തിലും സ്വീകരണം നൽകി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ടി.വി. മോഹനൻ, ഗുരുസ്വാമിമാരായ സി. ഷൺമുഖൻ, ഉണ്ണികൃഷ്ണൻ കമ്മിറ്റി അംഗങ്ങളും ചേർന്നാണ് സ്വീകരണം നൽകിയത്. കൂടാതെ തെയ്യങ്ങാട് ബി.ജെ.പി 21ാം വാർഡ് കമ്മിറ്റിയും റാലിക്ക് സ്വീകരണം നൽകി. വാർഡ് കൗൺസിലർ ടി. ബാബുരാജ്, ബൂത്ത് പ്രസിഡൻറ് ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി.
റാലിക്ക് ഉപ്പട ക്ഷേത്രത്തില്‍ സ്വീകരണം
എടക്കര: ഉപ്പട ഇഹ്യാഉസ്സുന്ന പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലിക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്കി. ഉപ്പട ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തില്‍ നല്കിയ സ്വീകരണത്തിന് ക്ഷേത്ര സമിതി പ്രസിഡൻറ് സി. സുഭാഷ്, വാസുപിള്ള, സുന്ദരന്‍ പെരിചാത്ര, അരുണ്‍കുമാർ, ഇയ്യക്കാടന്‍ ബാബു, സുരേഷ്, വിജയൻ, പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.