മലപ്പുറം: പ്രളയത്തിനുശേഷം ജില്ലയിലെ സർക്കാറിെൻറ വിവിധ ലാബുകളിൽ നടത്തിയ ജലത്ത ിെൻറ ഗുണനിലവാര പരിശോധനയിൽ പി.എച്ചിെൻറ അളവ് വ്യാപകമായി കുറഞ്ഞതായി കണ്ടെത്തൽ. ജല അതോറിറ്റിയുെട ജലപരിശോധന കേന്ദ്രങ്ങളിലും സബ് ഡിവിഷനുകളിലും പരിശോധനക്കെ ത്തിയ സാമ്പിളുകളിൽ 90 ശതമാനത്തിലും പി.എച്ച് മൂല്യം കുറവാണെന്നാണ് റിപ്പോർട്ട്. പി.എ ച്ച് മൂല്യം ശരാശരി 6.5-8.5 ആണ് വേണ്ടത്. പ്രളയത്തിന് ശേഷം ഇത് അഞ്ചിൽ താഴെ വരെയായി. ജൈവ മാലിന് യങ്ങളുടെ സാന്നിധ്യവും ചില സാമ്പിളുകളിൽ വിസർജ്യത്തിെൻറ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. കെമിക്കൽ, ഫിസിക്കൽ, ബാക്ടീരിയോളജിക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു പരിശോധന. പലയിടത്തും കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കുറഞ്ഞപ്പോൾ അമ്ലത്വം കൂടിയിട്ടുണ്ട്. പി.എച്ച് മൂല്യം കുറഞ്ഞതിലൂടെ അമ്ലത്വം കൂടിയത് ആരോഗ്യ പ്രശ്നത്തിന് വഴിവെക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ജലം കൃത്യമായി പരിശോധിച്ച് പരിഹാരം കണ്ടാൽ വെള്ളത്തിെൻറ ഗുണനിലവാരം വീണ്ടെടുക്കാം. ജലം ശുദ്ധീകരിക്കാൻ ഏറ്റവും നല്ല മാര്ഗം ക്ലോറിനേഷന് തന്നെയാണ്.
ലാബുകളിൽ തിരക്കോടു തിരക്ക്...
പ്രളയത്തിനുശേഷം കിണറുകളിലെയും മറ്റു കുടിവെള്ള സ്രോതസ്സുകളിലെയും വെള്ളം പരിശോധിക്കാൻ ജല അതോറിറ്റി ഏർപ്പെടുത്തിയ ലാബുകളിൽ പരിശോധനക്ക് വലിയ തിരക്കാണ്. പ്രളയം കണക്കിലെടുത്ത് ആഗസ്റ്റ് 13 മുതൽ ഒക്ടോബർ ഒന്നുവരെ സൗജന്യ പരിശോധന അനുവദിച്ചിരുന്നു. ഈ കാലയളവിൽ മാത്രം ജില്ലയിൽ 2697 സാമ്പിളുകളാണ് പരിശോധനക്കെത്തിയത്. മലപ്പുറത്തെ ജില്ല ജലപരിശോധന കേന്ദ്രത്തിൽ 876 സാമ്പിളും നിലമ്പൂർ -635, പരപ്പനങ്ങാടി -670, മഞ്ചേരി -417, പെരിന്തൽമണ്ണയിൽ 79ഉം സാമ്പിളുകൾ പരിശോധിച്ചു. സൗജന്യ പരിശോധന കഴിഞ്ഞിട്ടും ലാബുകളിൽ തിരക്ക് തുടരുകയാണ്.
കിണർവെള്ളത്തിലെ പ്രശ്നങ്ങളും പരിഹാരവും
പി.എച്ച് അളവ് കുറഞ്ഞാൽ വെള്ളത്തിന് പുളിപ്പ് കൂടും. ഇതിന് പരിഹാരം വെള്ളത്തിൽ കുമ്മായം ചേർക്കുകയാണ്. പി.എച്ച് കൂടിയാൽ കാര രുചിയാണുണ്ടാവുക. ഇതിന് പരിഹാരമായി കിണറിലെ വെള്ളത്തിൽ വായുസമ്പർക്കം ഉണ്ടാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. വിദഗ്ധ നിർദേശപ്രകാരം സിട്രിക് ആസിഡും ചേർക്കാം. ഇരുമ്പിെൻറ അംശം കൂടിയാൽ കുമ്മായം ചേർക്കലാണ് നല്ലത്. ക്ലോറൈഡ് കൂടിയാൽ കിണറിലേക്ക് പരമാവധി മഴവെള്ളമിറക്കി ശുദ്ധജലത്തിെൻറ അളവ് കൂട്ടണം. ഘനജലമായാൽ കുമ്മായവും സോഡിയം ൈഹഡ്രോക്സൈഡും ചേർത്ത് ഉപയോഗിക്കുക. ജലത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതും ചെലവ് കുറഞ്ഞതുമായ മാർഗം മഴെവള്ളം കുടിവെള്ള േസ്രാതസ്സുകളിലെത്തിച്ച് ജലത്തെ നേർപ്പിക്കുക എന്നതാണ്.
ജലജന്യ രോഗങ്ങൾ തടയാൻ
മലിനമായ കുടിവെള്ളം കുടിക്കുന്നത് കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും. അമ്ലത കൂടിയ വെള്ളം പതിവായി ഉപയോഗിക്കുന്നത് ഉദര പ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയാക്കും. പ്രേത്യകിച്ച് പ്രളയം ബാധിച്ച സ്ഥലങ്ങളിലും പരിസരത്തും വെള്ളം ഗുണനിലവാര പരിശോധന നടത്തിയശേഷം മാത്രം ഉപയോഗിക്കണമെന്ന് ജല അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വെള്ളം അണുവിമുക്തമാക്കാൻ 20 മിനിറ്റ് വരെ തിളപ്പിക്കേണ്ടതാണ്. പരിശോധനയിൽ വെള്ളം കുടിക്കാൻ യോഗ്യമാണെന്ന് കണ്ടെത്തിയാലും തിളപ്പിച്ച് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്.
ഗുണനിലവാര പരിശോധന
കാഴ്ചയിൽ തെളിഞ്ഞുകാണുന്ന ജലം ശുദ്ധമാകണമെന്നില്ല. ഒരു അംഗീകൃത ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതാണ് ഉത്തമം. ജല അതോറിറ്റിയുെട ലാബുകളിലും സ്വകാര്യ ലാബുകളിലും ജലം പരിശോധിക്കാനുള്ള സൗകര്യമുണ്ട്. മലപ്പുറം കോട്ടക്കുന്ന് റോഡിലുള്ള ജില്ല ജല പരിശോധന കേന്ദ്രത്തിൽ ജലം പരിശോധിക്കൻ 850 രൂപയാണ് ഫീസ്. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ നൽകിയ സൗജന്യ പരിശോധന ഒക്ടോബർ ഒന്നിന് അവസാനിച്ചു. ഫിസിക്കൽ ടെസ്റ്റ്, കെമിക്കൽ ടെസ്റ്റ്, ബാക്ടീരിയോളജിക്കൽ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് പരിശോധനകളാണ് ഇവിടെ ചെയ്തുകൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.