തിരൂരങ്ങാടി: നികുതി വെട്ടിച്ച് ഓടിയ ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് ജില്ല എൻഫോഴ്സ്മ െൻറ് പിടികൂടി. എൻഫോഴ്സ്മെൻറ് ജില്ല ആർ.ടി.ഒ ടി.ജി. ഗോകുലിെൻറ നിർദേശപ്രകാരം ഐ.വി.ഐ വി.എം. അസീമിെൻറ നേതൃത്വത്തിൽ ദേശീയപാത കക്കാട് പരിശോധന നടത്തുമ്പോഴാണ്, പുതുച്ചേരി രജിസ്ട്രേഷൻ ഉപയോഗിച്ച് കേരളത്തിൽ 2014 മുതൽ ഒാടുന്ന 58 ലക്ഷം വിലവരുന്ന ഓഡി കാർ പിടികൂടിയത്. കോഴിക്കോട് നല്ലളം സ്വദേശിയുടേതാണ് കാർ. സംസ്ഥാനത്തിെൻറ പലഭാഗങ്ങളിൽനിന്നായി അമിത വേഗതക്ക് ആറ് തവണ മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചെങ്കിലും ഇതുവരെ പിഴ അടച്ചിട്ടില്ല. വാഹനം മൂന്ന് വർഷമായിട്ട് പുതിയങ്ങാടിയിലെ കമ്പനി ഷോറൂമിലാണ് സർവിസ് ചെയ്യുന്നതെന്നും കണ്ടെത്തി. വാഹനം തേഞ്ഞിപ്പലം പൊലീസിൽ ഏൽപ്പിച്ചു. 11.60 ലക്ഷം രൂപ നികുതി അടച്ചാൽ മാത്രമേ വിട്ടുകൊടുക്കൂ. കക്കാട്ട് നടത്തിയ പരിശോധനയിൽ,
വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കൊണ്ടുപോയ രണ്ട് വാഹനങ്ങൾക്കെതിരെയും എൻഫോഴ്സ്മെൻറ് വിഭാഗം നടപടിയെടുത്തു. ചെമ്മാട് നടന്ന പരിശോധനയിൽ ഇൻഷുറൻസ്, ഫിറ്റ്നസ് ഇല്ലാത്ത ആംബുലൻസുകൾക്കെതിരെ നടപടിയെടുത്തു. കൂടാതെ ആംബുലൻസിൽ ഘടിപ്പിച്ച അമിത ഹോൺ, കറുപ്പ് സ്റ്റിക്കറുകൾ, നിയമപരമല്ലാത്ത അമിത ലൈറ്റുകൾ എന്നിവ ഒഴിവാക്കാൻ നിർദേശം നൽകി. സ്കൂൾ സമയം സർവിസ് നടത്തിയ മൂന്ന് ടിപ്പറുകൾക്കെതിരെയും എയർ ഹോൺ ഉപയോഗിച്ച അഞ്ച് വാഹനങ്ങൾക്കെതിരെയും ഫിറ്റ്നസ്, ലൈസൻസ്, ഹെൽമറ്റ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും നടപടി എടുത്തു. കൂളിങ് സ്റ്റിക്കർ ഒട്ടിക്കൽ, ഹെഡ് ലൈറ്റുകളിൽ മാറ്റം വരുത്തുക എന്നിവക്കെതിരെയും നടപടിയെടുത്തു. 46 കേസുകളിലായി 48,000 രൂപ പിഴ ഈടാക്കി. എം.വി.ഐ വി.ഐ. അസീം, എ.എം.വി.ഐമാരായ കെ. പ്രദീപ്, പി.കെ. സയ്യിദ് മുഹ്മൂദ്, പി.ഐ. മുഹമ്മദ് ലബീബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.