മലപ്പുറം: പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതി വിഹിതം കണ്ടെത്തുന്നതിന് വായ്പയെടുക്കാൻ കോട്ട പ്പടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഈട് വെക്കാൻ നഗരസഭ തീരുമാനം. ഹൗസിങ് ആൻഡ് അർബൻ ഡെ വലപ്മെൻറ് കോർപറേഷനിൽ (ഹഡ്കോ) നിന്നാണ് വായ്പയെടുക്കുന്നത്. നഗരസഭയുടെ ഏറ്റവും വലിയ ആസ്തികളിലൊന്നായ ബസ്സ്റ്റാൻഡ് ഇതിലേക്ക് ഈട് നൽകാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. ഇത് യോഗത്തിൽ അജണ്ടയായി വന്നിരുന്നു. പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയിൽ 332 വീടുകളുടെ വിശദ പദ്ധതി റിപ്പോർട്ടാണ് നഗരസഭ പുതുതായി സമർപ്പിച്ചത്. 13.28 കോടി രൂപ ഇത്രയും വീടുകൾ നിർമിക്കാൻ ആവശ്യമായി വരും. ഇതിൽ 6.64 കോടി നഗരസഭ വിഹിതമാണ്. ഇത്രയും തുക കണ്ടെത്തുക പ്രയാസമാണെന്ന് നഗരസഭകൾ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു.
വായ്പയായി ലഭ്യമാക്കാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, വാർഷിക വികസന ഫണ്ടിൽനിന്ന് 20 ശതമാനംവെച്ച് വായ്പയിലേക്ക് തിരിച്ചുപിടിക്കുെമന്ന ഉത്തരവ് വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഹഡ്കോയെ സമീപിക്കുന്നത്. പി.എം.എ.വൈ-ലൈഫ് ഭവന നിർമാണ പദ്ധതി തുക മൂന്നിൽനിന്ന് നാല് ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. കേന്ദ്രം ഒന്നര ലക്ഷം, സംസ്ഥാന സർക്കാർ അര ലക്ഷം, നഗരസഭകൾ രണ്ട് ലക്ഷം എന്നിങ്ങനെയാണ് വഹിക്കേണ്ടത്. കോട്ടപ്പടി സ്റ്റാൻഡ് വർഷങ്ങളായി നഗരസഭക്ക് തലവേദനയാണ്. ഇവിടേക്ക് ബസുകൾ കയറാത്ത പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഏറ്റവും ഒടുവിൽ ഗതാഗത മന്ത്രിയെത്തന്നെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കൗൺസിൽ. ഇതിനിടെയാണ് ബസ്സ്റ്റാൻഡ് ഈട് വെക്കുമെന്ന പ്രഖ്യാപനം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.