കൈ പിടിക്കേണ്ട നാളിൽ കണ്ണീരോടെ ബ്രിജേഷെത്തി

അരീക്കോട്: വരണമാല്യം ചാർത്തേണ്ട ദിവസം പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം മുന്നിലെത്തിയപ്പോൾ മാനസികമായി ആകെ തകർന്ന നിലയിലായിരുന്നു ബ്രിജേഷ്. പിതാവിെൻറ കുത്തേറ്റ് മരിച്ച പത്തനാപുരം പൂവത്തിക്കണ്ടി ആതിരയുടെ പ്രതിശ്രുത വരനായ ബ്രിജേഷ് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലാണ് പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. ബന്ധുക്കളോടൊപ്പമാണ് കൊയിലാണ്ടി പന്തലായിനി സ്വദേശിയായ ബ്രിജേഷും വീട്ടുകാരും പോസ്റ്റ്മോർട്ടം നടന്ന കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ എത്തിയത്. ആതിര കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യനായി താൽക്കാലിക തസ്തികയിൽ ജോലി ചെയ്യവേയാണ് ബ്രിജേഷുമായി കാണുന്നതും പ്രണയത്തിലാവുന്നതും. ആതിരയുടെ വീട്ടുകാർ അർധമനസ്സോടെയാണെങ്കിലും വിവാഹത്തിന് സമ്മതിച്ചതിൽ ഇരുവരും സന്തോഷത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.