സി.ഐ.ടി.യു നേതാവിനെ വധിക്കാൻ ശ്രമം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവ്

മഞ്ചേരി: മഞ്ചേരിയിലെ സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ കടയിൽകയറി വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. തിരുനാവായ വൈരങ്കോട് കൊല്ലൻ ജുബൈറിനെയാണ് (48) മഞ്ചേരി ജില്ല രണ്ടാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കൊലപാതകശ്രമത്തിന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും പരിക്കേൽപ്പിച്ചതിന് മൂന്നുവർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2001 ജനുവരി 16ന് വൈകീട്ട് അഞ്ചിന് മഞ്ചേരി ടൗണിൽ പാണ്ടിക്കാട് റോഡിലെ മാർജിൻഫ്രീ മാർക്കറ്റിൽ വെച്ചാണ് ഷംസു പുന്നക്കലിനെ എൻ.ഡി.എഫ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അഞ്ചുപേരുള്ള കേസിൽ നാലുപേരുടെ വിചാരണ നേരത്തേ പൂർത്തിയായതാണ്. ഇതിൽ മൂന്നുപേർക്ക് ആറുവർഷം വീതം തടവ് ലഭിച്ചിരുന്നു. ഒരാളെ വെറുതെ വിടുകയും ചെയ്തു. വിദേശത്തേക്ക് കടന്ന രണ്ടാംപ്രതി ജുബൈറി‍​െൻറ പേരിലെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. പിലാക്കൽ സലീം, കൊല്ലൻ ജുബൈർ, അബ്ദുൽ മുനീർ, ജാഫർ, ജബ്ബാർ എന്നിവരായിരുന്നു പ്രതികൾ. കേസിൽ ജില്ല സെഷൻസ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. ബാലകൃഷ്ണൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.