കരുവാരകുണ്ട്: റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ പത്ത് ലക്ഷം മുടക്കി ഓവുചാൽ പണിതു. പിന്നാലെ പെയ്ത മഴയിൽ പക്ഷേ, വെള്ളം കെട്ടിക്കിടന്നത് റോഡിലും പുറമെ ഓവുചാലിലും. കരുവാരകുണ്ട് ചുള്ളിയോട്ടിലാണ് വെള്ളക്കെട്ട് നാട്ടുകാരെ വട്ടംകറക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ നവീകരിച്ച പുൽവെട്ട-ഇരിങ്ങാട്ടിരി റോഡിൽ ചുള്ളിയോട്ടിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കഴിഞ്ഞവർഷം വാർഡ് വികസന ഫണ്ടായ 10,000 രൂപ ഉപയോഗിച്ച് റോഡോരത്ത് ചാല് കീറിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് ഈ വർഷത്തെ ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് പത്ത് ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചാൽ നിർമിച്ചത്. എന്നാൽ, കഴിഞ്ഞദിവസം പെയ്ത മഴയിലെ വെള്ളം മുഴുവൻ ഈ ചാലിലും പുറമെ റോഡിലും കെട്ടിക്കിടക്കുകയാണുണ്ടായത്. ചാൽ നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് പ്രദേശത്തുകാർ ആരോപിക്കുന്നു. ചാൽ നിർമാണത്തിലെ അധിക ഫണ്ടും അശാസ്ത്രീയതയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തുകാരനായ വി.പി. ഇസ്മായിൽ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.