കാളികാവ്: മാവോവാദി ഭീഷണി വീണ്ടും ഉയര്‍ന്ന പശ്ചാതലത്തില്‍ മേഖലയിലെ വനപ്രദേശങ്ങളില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് പരിശോധന നടത്തി. ചോക്കാട്-അമരമ്പലം പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. മാര്‍ച്ച് പകുതിയായതോടെ അത്യുഷ്ണം കാരണം കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാലക്കാട് വനമേഖലയിലെ നിലവിലെ താവളങ്ങളില്‍ കഴിയുന്നത് പ്രയാസകരമായതിനാല്‍ മാവോവാദികൾ സൈലൻറ് വാലി ബഫര്സോണിെൻറ പടിഞ്ഞാറ് ഭാഗത്തെ നിത്യഹരിതവന മേഖലയിലേക്ക് നീങ്ങിത്തുടങ്ങിയതായി കരുതപ്പെടുന്നു. ഈ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് പുറത്ത്‌നിന്ന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരടക്കമുള്ള പൊലീസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി പരിശോധന നടത്തിയത്. സാധാരണ ഒക്ടോബര്‍, നവംബര്‍ മുതല്‍ മേയ് വരെയാണ് വനമേഖലയില്‍ മാവോവാദികള്‍ എത്താറുള്ളതെന്നാണ് വിവരം. ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ ഇവരുടെ സാന്നിധ്യം കാണാറില്ല. ഈ സമയത്താണ് മാവോവാദികള്‍ സാധാരണയായി വടക്കെ ഇന്ത്യയിലും മറ്റും പരിശീലനത്തിന് പോകാറുള്ളത്. ചൂട് കനത്തതോടെ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ഉഷ്ണം കുറഞ്ഞ പ്രദേശങ്ങളിലേക്ക് നീങ്ങാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.