മുംബൈ: ശിവസേന നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മിലാഡ് ശാഖാ മുൻ ഉപാധ്യക്ഷൻ സച്ചിൻ സാവന്താണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി കുറാറിലെ ഗോകുൽ നാഗറിൽവെച്ച് അജ്ഞാതൻ മൂന്ന് റൗണ്ട് വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുമ്പ് മരിച്ചതായി ഡോ. ബാബാസാഹെബ് അംബേദ്കർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഒരാഴ്ചക്കിടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെടുന്ന മൂന്നാമത്തെ ശിവസേന നേതാവാണ് സച്ചിൻ സാവന്ത്്. കഴിഞ്ഞ ദിവസം ഭീവണ്ടി, സഹാപുർ താലൂക്ക് ശിവസേന ഉപാധ്യക്ഷൻ ശൈലേഷ് നിംസെയെ വെടിവെച്ച് കൊന്നശേഷം ജഡം കത്തിക്കാൻ ശ്രമിച്ച നിലയിലാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.