നടന്നത് സി.പി.എം അക്രമമെന്ന് ബൽറാം വീണ്ടും

ആനക്കര: സി.പി.എമ്മിെൻറ കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളിൽ തനിക്കെതിരെയുയർന്ന വിമർശനങ്ങൾക്കെതിരെ വി.ടി. ബൽറാം എം.എൽ.എ. കഴിഞ്ഞദിവസം കൂടല്ലൂരിൽ നടന്നതിനെ സി.പി.എം അക്രമം എന്ന് വിളിക്കാൻ പാടില്ലേയെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചോദിക്കുന്നു. ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം. എന്നാൽ, തൃത്താലയിലെ സി.പി.എം ഭീരുക്കൾക്ക് അതിനുള്ള പാങ്ങില്ലാത്തതിനാലാണ് അതൊന്നും നടക്കാതിരുന്നത്. മുമ്പ് കാഞ്ഞിരത്താണിയിൽ ഒന്ന് ശ്രമിച്ച് നോക്കിയപ്പോൾ അവർക്കത് ബോധ്യപ്പെട്ടതാണ്. തെൻറ വാഹനത്തിെൻറ കണ്ണാടി തകരാനിടയാക്കിയത് പൊലീസുകാരെൻറ കൈ തട്ടിയാണോ സി.പി.എമ്മുകാരുടെ കൈ തട്ടിയാണോ എന്നതിന് ഇവിടെ എന്താണ് പ്രസക്തിയെന്നും ബൽറാം ചോദിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.