വള്ളിക്കുന്ന്: ദേശീയപാത വികസനത്തിെൻറ പുതിയ അലൈൻമെൻറ് പ്രകാരം സർവേ നടപടികൾ പൂർത്തിയായപ്പോൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയുെട ചേളാരിയിലെ ആസ്ഥാനത്തിന് 1.34 ഏക്കർ സ്ഥലവും അഞ്ച് കെട്ടിടങ്ങളും നഷ്ടമായേക്കും. ചൊവ്വാഴ്ച അധികൃതർ സ്ഥലം അളന്ന് സമസ്ത ഓഫിസ് വളപ്പിൽ കല്ല് നാട്ടി. നിലവിൽ ദേശീയപാത കടന്നുപോവുന്നതിെൻറ മധ്യത്തിൽനിന്ന് തുല്യ അകലത്തിൽ ഇരുഭാഗത്തുനിന്ന് സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചിരുന്നെന്നും അദ്ദേഹം വാക്ക് പാലിച്ചില്ലെന്നും സമസ്ത ഭാരവാഹികൾ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, പരീക്ഷ ബോർഡ്, ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ, മദ്റസ മാനേജ്മെൻറ് അസോ., മഹല്ല് ഫെഡറേഷൻ, സമസ്ത ലീഗൽ സെൽ, ജംഇയ്യതുൽ മുദരിസീൻ, സുന്നി ബാലവേദി, സുന്നി അഫ്കാർ, ആസ്മി, മുഅല്ലിം ക്ഷേമനിധി തുടങ്ങിയ ഓഫിസുകൾ പ്രവർത്തിക്കുന്നതും ചേളാരിയിലെ കെട്ടിടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.