ആവേശം വാനോളം; പൂരം ഇന്ന്​ പൂത്തിറങ്ങും

പെരിന്തൽമണ്ണ: ആചാരപ്പെരുമയുടെയും ആഘോഷപ്പെരുമയുടെയും പത്തുനാൾ നീണ്ട ആവേശലഹരിയിൽ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തിന് ചൊവ്വാഴ്ച സമാപനം. എഴുന്നള്ളിപ്പുകളുടെ പൂരമാണ് 11ാം ദിവസം നടക്കുക. പതിനായിരങ്ങളാകും രാവിലെ മുതൽ ഒഴുകിയെത്തുക. കീഴേടം വേട്ടക്കാരൻ കാവിൽനിന്ന് ഗജവീരന്മാരുടെ അകമ്പടിയോടെയും മേളത്തോടെയും മുതുവറ ക്ഷേത്രത്തിലേക്ക് ഉച്ചക്ക് 3.30ന് എഴുന്നള്ളത്ത് ആരംഭിക്കും. ൈവകീട്ട് അഞ്ചിന് മുതുവറ ക്ഷേത്രത്തിൽനിന്ന് തളിക്ഷേത്രത്തിലേക്ക് പഞ്ചവാദ്യ അകമ്പടിയോടെ എഴുന്നള്ളത്ത് നടക്കും. കാഴ്ചശീവേലിയും പഞ്ചവാദ്യവുമാണ് പുരുഷാരത്തിന് ആസ്വാദ്യകരമാകുക. 21ാം ആറാട്ടിനുള്ള കൊട്ടിയിറക്കം രാത്രി പത്തിനും കൊട്ടിക്കയറ്റം 11നും നടക്കും. പത്താംപൂരമായ തിങ്കളാഴ്ച ഉച്ച വെരയായിരുന്നു പകൽപൂരം. പന്തീരടിപൂജക്ക് ശേഷം 19ാം ആറാട്ടിന് കൊട്ടിയിറങ്ങി 10.30ന് കൊട്ടിക്കയറി. തുടർന്ന്, ക്ഷേത്രമുറ്റത്ത് ചേരാനെല്ലൂർ ശങ്കരകുട്ടൻ മാരാരും കൂട്ടരും തീർത്ത പഞ്ചാരിമേളം ഹൃദ്യമായി. വൈകീട്ട് അഞ്ചിന് ഒറ്റ െചണ്ടയുടെ അകമ്പടിയോടെ ഭഗവതി ഗജവീര​െൻറ പുറത്ത് പരിവാരസമേതം വേട്ടക്കൊരുമകൻ കാവിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിൽ വള്ളുവക്കോനാതിരിയുടെ പ്രതിനിധിയായി ട്രസ്റ്റി കെ.സി. ജനാർദനരാജ വരിക്കച്ചക്കയിൽ, പന്നി എന്ന സങ്കൽപത്തിൽ അെമ്പയ്തതോടെ വിജയാഹ്ലാദമായി ആർപ്പുവിളികളും നാഗസ്വരവും പഞ്ചവാദ്യവും വെടിക്കെട്ടും നടന്നതോടെ പള്ളിവേട്ട പൂർത്തിയായി. തുടർന്ന്, ഭഗവതി ക്ഷേത്രത്തിൽ മടങ്ങിയെത്തി വടക്കേബലിക്കൽ പുരയിൽ ദീപാരാധന കഴിഞ്ഞ് രാത്രി 7.30ന് 20ാമത്തെ ആറാട്ടിന് കൊട്ടിയിറങ്ങി. ഒമ്പത് മണിക്ക് കൊട്ടിക്കയറി. നാലാംപൂരനാളിൽ മുളയിട്ട നവധാന്യങ്ങളുടെ ശീതളഛായയിൽ ഭഗവതിയുടെ പള്ളിക്കുറുപ്പ് നടത്തി. ഇന്ന് 11ാം പൂരം കാഴ്ചശീവേലി -9.00, പന്തീരടിപൂജ -9.30, ചാക്യാർകൂത്ത് -3.00, ഒാട്ടന്തുള്ളൽ 4.00, മുതുവറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് -3.30, തളി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് -5.00, ഡബിൾ തായമ്പക -7.00, പഞ്ചമദ്ദള കേളി -9.00, കൊട്ടിയിറക്കം (21ാം ആറാട്ട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.