വിമത സ്ഥാനാർഥിയുമായി കെ.പി.എ. മജീദ് ചർച്ച നടത്തി; പത്രിക പിൻവലിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടക്കൽ: വേങ്ങരയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. കെ.എ. ഹംസ പത്രിക പിൻവലിക്കുമെന്ന് സൂചന. കെ.പി.സി.സി അംഗവും വേങ്ങര മണ്ഡലം യു.ഡി.എഫ് കൺവീനറുമായ കെ.പി. അബ്ദുൽ മജീദ് ശനിയാഴ്ച രാത്രി എട്ടരയോടെ ഇദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ചങ്കുവെട്ടിയിലായിരുന്നു മധ്യസ്ഥ ചർച്ച. മുസ്ലിംലീഗ് നേതൃത്വത്തി​െൻറ നിർദേശത്തെതുടർന്നായിരുന്നു ഇതെന്നാണ് സൂചന. രാത്രി പത്തരയോടെ കൂടിക്കാഴ്ച സമാപിച്ചു. ചർച്ചയുടെ പുരോഗതി അപ്പപ്പോൾ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ അറിയിച്ചിരുന്നു. തുടർന്ന്, കെ.പി.എ. മജീദ് നേരിട്ട് ഹംസയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച വിജയിച്ചതായാണ് സൂചന. ശേഷം ഇരുവരും ഹസ്തദാനം നൽകി മടങ്ങുകയായിരുന്നു. നേരേത്ത െറസ്റ്റ് ഹൗസിൽ തീരുമാനിച്ചിരുന്ന രഹസ്യയോഗം പിന്നീട് സ്വകാര്യ വസതിയിലേക്ക് മാറ്റുകയായിരുന്നു. ലീഗിന് വെല്ലുവിളിയായ സാഹചര്യത്തിലാണ് യു.ഡി.എഫ് നേതൃത്വം ഇടപെട്ടത്. അതേസമയം, ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് കെ.പി.സി.സി അംഗം കെ.പി. അബ്ദുൽ മജീദ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.