നായനാർ സ്മാരക ഫണ്ട്: പ്രതിപക്ഷനേതാവിെൻറ ആരോപണം വിലകുറഞ്ഞത് –കോടിയേരി തിരുവനന്തപുരം: ഇ.കെ. നായനാർ സ്മാരക നിർമാണത്തിന് നൽകിയ സംഭാവന കള്ളപ്പണമാണെന്ന പ്രതിപക്ഷനേതാവിെൻറ ആരോപണം വിലകുറഞ്ഞതായിപ്പോയെന്ന് ഇ.കെ. നായനാർ മെേമ്മാറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും സി.പി.എം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ പയ്യാമ്പലത്ത് നായനാർ സ്മാരകത്തിെൻറ നിർമാണപ്രവർത്തനം നടന്നുവരികയാണ്. ഇൗ കെട്ടിടനിർമാണം പൂർത്തിയാക്കാനാണ് ഹുണ്ടിക പിരിവ് വഴി ഫണ്ട് ശേഖരണം നടന്നത്. അതുവഴിയാണ് 20 കോടിയിൽപരം രൂപ ലഭിച്ചത്. ബാങ്കുകൾ വഴിയാണ് ഇൗ പണം മുഴുവൻ ലഭിച്ചത്. ട്രസ്റ്റിെൻറ അക്കൗണ്ടുകൾ ഒാഡിറ്റ് ചെയ്ത് വർഷാവർഷം ആദായനികുതി വകുപ്പിന് സമർപ്പിക്കുന്നുണ്ട്. സുതാര്യമായി നടത്തിയ ഫണ്ട് പിരിവിനെതിരെയാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചത്. ജില്ലകളിൽനിന്ന് ലഭിച്ച തുക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്കലുകളിൽനിന്ന് ലഭിച്ചതുക ഉടൻ പ്രസിദ്ധീകരിക്കുമെന്നും വാർത്തകുറിപ്പിൽ കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.