െകാച്ചി: നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി ഇ.കെ. സുനീഷ്, നാലാം പ്രതി എബിന്‍ കുര്യാക്കോസ് (27), അഞ്ചാം പ്രതി ബിബിന്‍ വി. പോള്‍ (27) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വന്തവും മറ്റ് രണ്ടുപേരുടെയും ജാമ്യബോണ്ട് കെട്ടിവെക്കണമെന്ന വ്യവസ്ഥക്ക് പുറമെ സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളും നിർദേശിച്ചിട്ടുണ്ട്. 2011 ജനുവരി അഞ്ചിന് 'ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്' ചിത്രത്തില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഘത്തിെൻറ നീക്കത്തില്‍ സംശയം തോന്നിയ നടി ചലച്ചിത്രനിര്‍മാതാവുകൂടിയായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചതോടെയാണ് നീക്കം പൊളിഞ്ഞത്. നടിയെ കുമ്പളത്ത് റിസോര്‍ട്ടിനുമുന്നില്‍ ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടു. ഫെബ്രുവരിയില്‍ യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലായതോടെയാണ് ഈ കേസും പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.