നിലമ്പൂർ: . വനംവകുപ്പിെൻറ, ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണിത്. ജില്ലക്ക് അകത്തും പുറത്തുനിന്നുമായി രണ്ടായിരത്തിലധികം സഞ്ചാരികളാണ് ബുധനാഴ്ച ഇവിടെയെത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടുപിടിപ്പിച്ച ലോകത്തിലെ ആദ‍്യത്തെ തേക്ക് തോട്ടമാണ് ആകർഷണം. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം കടന്നാണ് ഇവിടെ എത്തേണ്ടത്. ചാലിയാറിെൻറയും കുറുവൻ പുഴയുടെയും സംഗമസ്ഥലത്തെ പ്രകൃതിരമണീയതയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം. വനം വകുപ്പിെൻറ പാസോട് കൂടിയാണ് പ്രവേശനം. സ്വദേശികളായ മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് പത്തും വിദേശികളിൽ മുതിർന്നവർക്ക് 40ഉം കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്. മൂവി കാമറകൾക്ക് 150ഉം സ്റ്റിൽ കാമറക്ക് 25 രൂപയും നൽകണം. പടം:3 വനം വകുപ്പിെൻറ കനോലി പ്ലോട്ടിലെ സഞ്ചാരികളുടെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.