പടക്കശാലയിൽ പൊട്ടിത്തെറി; ആറു മരണം

ഒഡിഷയിലെ അനധികൃത ഫാക്ടറിയിലാണ് അപകടം ബാലസോർ: ഒഡിഷയിലെ അനധികൃത പടക്കശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ ആറുപേർ മരിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. ബാലേസാർ ജില്ലയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. അവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വൈകീട്ട് നാലിനാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് ബലാസോർ ജില്ല കലക്ടർ പ്രമോദ് കുമാർ ദാസ് പറഞ്ഞു. ഒരു വീട്ടിലാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. ആറുപേരും തൽക്ഷണം മരിച്ചു. പരിക്കേറ്റവരിൽ ഏഴുപേർ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേർ ജില്ല ആശുപത്രിയിലുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.