death1

കശ്മീരിൽ രണ്ട് എയർഫോഴ്സ് കമാൻഡോകളും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു ശ്രീനഗർ: ജമ്മു-കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹജിനിലുണ്ടായ ഏറ്റുമുട്ടലിൽ വ്യോമസേനയുടെ രണ്ട് ഗരുഡ് കമാൻഡോകളും രണ്ട് ലശ്കറെ ത്വയ്യിബ ഭീകരരും കൊല്ലപ്പെട്ടു. കമാൻഡോകളായ സാർജൻറ് മിലിന്ദ് കിഷോർ, കോർെപാറൽ നിലേഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉയർന്ന സൈനികഉദ്യോഗസ്ഥൻ പറഞ്ഞു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് ബുധനാഴ്ച രാവിലെ സുരക്ഷസേന നടത്തിയ തിരച്ചിലിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. സുരക്ഷസേനയുടെ ഭാഗമായ പരിശീലനത്തിനാണ് ഗരുഡ് കമാൻഡോകൾ ഒാപറേഷനിൽ പെങ്കടുത്തത്. ഗുരുതര പരിക്കേറ്റ കമാൻഡോകളെ സൈനികക്യാമ്പിലെ ആശുപത്രിയിലേക്ക് മാറ്റിെയങ്കിലും മരണപ്പെട്ടു. പാക്പൗരനായ അലി എന്ന അബു മാസ്, പ്രദേശവാസിയായ നാസറുല്ല മീർ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികൾ. ഇവർ നിരവധി ഭീകരാക്രമണക്കേസുകളിൽ പ്രതികളാണെന്ന് ജമ്മു-കശ്മീർ ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.