മണ്ണാർക്കാട്: എഴുതിത്തീരാത്ത വരികൾ ബാക്കിവെച്ച് യുവ മാപ്പിളപ്പാട്ട് ഗാനരചയിതാവ് സുനീർ മണ്ണാർക്കാട് വിടപറഞ്ഞപ്പോൾ ബാക്കിയായത് ഒരുപിടി സ്വപ്നങ്ങൾ. കുടുംബത്തിലെ ഏക അത്താണിയായ സുനീറിെൻറ വിയോഗം മൂന്ന് സഹോദരിമാർക്കൊപ്പം പ്രിയതമയേയും കുടുംബങ്ങളെയും നാട്ടുകാരേയും തീരാക്കണ്ണീരിലാഴ്ത്തി. അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസാണ് എതിരെ ബൈക്കിലെത്തിയ സുനീറിെൻറ ജീവൻ കവർന്നത്. സുഹൃത്തിെൻറ സഹോദരിയുടെ വിവാഹചടങ്ങിന് പോവുന്നതിനിടെയാണ് അപകടം. പ്രവാസികളുൾപ്പെടെയുള്ളവർ എന്നും ഒാർക്കുന്ന ഒരുപിടി ഗാനങ്ങൾ സുനീറിേൻറതായുണ്ട്. 'ഇന്ന് നീ എെൻറ ഖബറിനരികത്ത് വെച്ച ചെമ്പനീർ പൂ, അന്ന് ഞാൻ എെൻറ സ്നേഹം ചൊന്ന നേരത്ത് തന്നിരുന്നുവെങ്കിൽ...' തുടങ്ങി സുനീർ എഴുതിപ്പാടിയ ഈരടികളാണ് മരണവാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ആദ്യമോർത്തത്. പ്രവാസജീവിതത്തിനിടെയുള്ള നിരവധി അനുഭവങ്ങൾ വരികളായി കുറിച്ചു. പ്രശസ്തരായ നിരവധി യുവഗായകർ പാടി പ്രസിദ്ധിയാർജിച്ച നൂറോളം മാപ്പിളപ്പാട്ടുകളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ രചനയിൽ വിരിഞ്ഞത്. കൂടാതെ ഒട്ടനവധി മദ്ഹ്, ദഫ്, നബിദിന ഗാനങ്ങളും പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.