കുഴൽമന്ദം: അഗതിമന്ദിരത്തിലാക്കിയ കുട്ടികളെ മാതാപിതാക്കളോടൊപ്പം താമസിപ്പിക്കാൻ തീരുമാനം. മണ്ണാർക്കാട് എടത്തനാട്ടുകരയിലെ അഗതിമന്ദിരത്തിലെത്തിച്ച കണ്ണാടി തരുവക്കുറുശ്ശി സ്വദേശികളുടെ അഞ്ച് മക്കളെയാണ് രക്ഷിതാക്കളോടൊപ്പം തന്നെ താമസിപ്പിക്കാൻ തീരുമാനമായത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ്. സാമ്പത്തികപ്രയാസം മൂലമാണ് ഇവരെ അഗതിമന്ദിരത്തിലെത്തിച്ചത്. വിവിധ സംഘടനകൾ ഇടപെട്ടതോടെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ രേഖകളും സഹിതമാണ് സെപ്റ്റംബർ 21ന് അഗതി മന്ദിരത്തിലെത്തിച്ചത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഇവർക്ക് ഒരു വർഷത്തിനകം വീട് നിർമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതുവരെ വാടകവീട്ടിൽ താമസിപ്പിക്കും. സി.ഡബ്ലയു.സി നേതൃത്വത്തിൽ പഠനത്തിനുള്ള ധനസഹായവും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.