വാക്കോട് മൊയ്തീൻ കുട്ടി ഫൈസിക്ക് അവാർഡ്

മലപ്പുറം: ഈ വർഷത്തെ മികച്ച മുദരിസിനുള്ള മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡിന് സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി അർഹനായി. മുദരിസ് സേവന രംഗത്ത് 45 വർഷം പിന്നിട്ട വാക്കോട് മൊയ്തീൻ കുട്ടിഫൈസി ഗൂഡല്ലൂർ ദേവാല, ഏപിക്കാട്, കരുവാരകുണ്ട്, പണത്തുമ്മൽ, വാണിയമ്പലം, തുവ്വൂർ, കരിയങ്ങാട്, മാമ്പുഴ, ആമക്കാട്, ഏലംകുളം എന്നിവിടങ്ങിളിൽ മുദരിസായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഏലംകുളം മഹല്ല് ജുമാമസ്ജിദിൽ മുദരിസാണ്. നിലവിൽ ജംഇയ്യതുൽ മുദരിസീൻ സംസ്ഥാന വർക്കിങ് സെക്രട്ടറി, അൽ മുഅല്ലിം എഡിറ്റർ, സുന്നി അഫ്കാർ സബ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ശനിയാഴ്ച പാണക്കാട് നടക്കുന്ന ശിഹാബ് തങ്ങൾ ഉറൂസ് മുബാറക് സദസ്സിൽ സമസ്ത ഉപാധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അവാർഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.