ആംബുലൻസ് പദ്ധതി: അംഗമാകുന്ന വാഹനങ്ങൾക്ക് സൗജന്യ ജി.പി.എസ്

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലയിൽ നടപ്പാക്കുന്ന 102 ആംബുലൻസ് പദ്ധതിയിൽ അംഗമാകുന്ന വാഹനങ്ങൾക്ക് ഉപകരണമുൾപ്പെടെയുള്ള സൗജന്യ ജി.പി.എസ് സംവിധാനം നൽകുമെന്ന് കലക്ടർ അമിത് മീണ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ആംബുലൻസ് ഉടമസ്ഥരുടെയും ൈഡ്രവർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകട സ്ഥലത്ത് അഞ്ച് മിനിറ്റിനുള്ളിൽ എത്തുന്നതിനായി ദേശീയപാതയിൽ 10 കിലോമീറ്റർ പരിധിയിൽ ഒരു ആംബുലൻസ് തയാറാക്കിനിർത്തുകയാണ് ലക്ഷ്യം. ഓരോ 10 കിലോമീറ്റർ പരിധിയിലും ഒരു േട്രാമാകെയർ ഹബ് പദ്ധതിയുടെ ഭാഗമായി നിർമിക്കും. ഹബിൽ അടിയന്തര ശ്രുശ്രൂഷക്കുള്ള ഉപകരണങ്ങൾ കരുതിവക്കും. ഓരോ ആംബുലൻസിനും സ്പൈനൽ ബെഡുകളും ഓക്സിജൻ സിലിണ്ടറുകളും സൗജന്യമായി നൽകും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ഉണ്ടാവുക. ഇപ്പോൾ ആംബുലൻസ് എത്താൻ ഏകദേശം 45 മിനിറ്റ് എടുക്കുന്നുണ്ട്. ഇതാണ് ആഗോള ശരാശരി സമയമായ അഞ്ചുമിനിറ്റ് എന്നതിലേക്ക് എത്തിക്കുന്നത്. ഇതിനായി ഒരു പഞ്ചായത്തിൽ ഒരു ആംബുലൻസ് എന്ന ലക്ഷ്യം കൈവരിക്കും. ആംബുലൻസുകൾ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് നിർത്തുന്നത് ഒഴിവാക്കും. പദ്ധതിയിൽ ചേരുന്ന എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നൽകും. സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും. ആംബുലൻസുകളുടെ നികുതി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടും. ബ്ലോക്ക് തലത്തിൽ ഏകോപിപ്പിക്കുന്ന പ്രവർത്തനത്തിന് കോഒാഡിനേറ്റർമാരെ നിയോഗിക്കും. മുഴുവൻ ൈഡ്രവർമാർക്കും പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. അനാഥരായ രോഗികളെ ആശുപത്രിയിൽ എത്തിച്ചാൽ പണം കിട്ടാത്ത കേസുകളിൽ തുക നൽകാൻ പ്രത്യേക ഫണ്ട് കണ്ടെത്തും. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, െഡപ്യൂട്ടി കലക്ടർ സി. അബ്ദുൽ റഷീദ്, ആർ.ടി.ഒ കെ.എം. ഷാജി, എയ്ഞ്ചൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എം.കെ. ശ്രീബിജു, ജില്ല ഇൻഫർമേറ്റിക്സ് ഓഫിസർ കെ.പി. പ്രതീഷ്, എയ്ഞ്ചൽസ് പബ്ലിക് റിലേഷൻസ് ഓഫിസർ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.