ഗുജറാത്തിലെ കാലുമാറ്റം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

ഗുജറാത്തിലെ കാലുമാറ്റം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എം.എൽ.എമാരുടെ കാലുമാറ്റം തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ജൂലൈ 31ന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശിച്ച കമീഷൻ, എം.എൽ.എമാർക്കും കുടുംബങ്ങൾക്കും മതിയായ സുരക്ഷ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഡോ. അഭിഷേക് മനു സിങ്വി, വിവേക് താൻഖ, മനീഷ് തിവാരി എന്നിവരാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. രണ്ടു ദിവസംകൊണ്ട് ആറു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട നേതാക്കൾ, ഭീഷണിപ്പെടുത്തിയും പണം നൽകിയും മറ്റുമാണ് ബി.ജെ.പി കാലുമാറ്റം നടത്തിയതെന്ന് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.