തിരുവനന്തപുരം: ആലപ്പുഴ നൂറനാട് പണയില്‍ സുനിത ഭവനത്തില്‍ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരിച്ചതിനാൽ നിരാലംബരായ മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രായപൂര്‍ത്തിയാകുന്നതുവരെ തുക ബാങ്കില്‍ നിക്ഷേപിക്കും. മലപ്പുറം മങ്കട മദാരി വീട്ടില്‍ മുഹമ്മദ് അഷ്റഫിെൻറ ജനിതകസംബന്ധമായ രോഗം ബാധിച്ച മകള്‍ ഫാത്തിമ ഹന്ന (11), തൃശൂര്‍ കുണ്ടന്നൂര്‍ കാരുമുക്കില്‍ വീട്ടില്‍ സുധീർ ബാബുവിെൻറ ജനിതക സംബന്ധമായ രോഗംബാധിച്ച മകള്‍ ലക്ഷ്മി (14), തൃശൂര്‍ ദേശമംഗലം പുത്തന്‍പീടികയില്‍ വീട്ടില്‍ നിഷാദിെൻറ മകള്‍ നിസല ഫര്‍ഹീൻ (മൂന്ന്), പാലക്കാട് തെക്കേദേകം കണക്കന്‍പാറ വീട്ടില്‍ കാജാ ഹുസൈെൻറ മകന്‍ അന്‍സിൽ (എട്ട്) എന്നിവരുടെ എന്‍സൈം മാറ്റിെവക്കല്‍ ചികിത്സക്ക് അഞ്ചുലക്ഷം രൂപ വീതവും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.