പുതുനഗരം: പുതുനഗരം മുസ്ലിം ഹൈസ്കൂളിൽ വൈകി വന്നെന്ന് ആരോപിച്ച് വിദ്യാർഥികളെ അധ്യാപകൻ മർദിച്ച സംഭവത്തെ ഫ്രെേറ്റണിറ്റി മൂവ്മെൻറ് ജില്ല അഡ്ഹോക് കമ്മിറ്റി അപലപിച്ചു. മർദനത്തിൽ പരിക്കുകളോടെ ചിറ്റൂർ ഗവ. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ മൂവ്മെൻറ് ഭാരവാഹികൾ സന്ദർശിച്ചു. തുടർന്ന്, രക്ഷിതാക്കളുമായും പൊലീസുമായും ഭാരവാഹികൾ സംസാരിച്ചു. മർദനത്തിനിരയായത് പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികളായതിനാൽ പട്ടികജാതി --വർഗ കമീഷൻ സംഭവത്തിൽ ഇടപെടുകയും ഉത്തരവാദിയായ അധ്യാപകനെതിരെ നടപടിയെടുക്കുകയും വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അഡ്ഹോക് കമ്മിറ്റി കൺവീനർ റഷാദ് പുതുനഗരം, രമേഷ് പുതൂർ, അഫ്സൽ, അബ്റാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.