കോഴിക്കോട്: മാലിന്യസംസ്കരണ മേഖലയിൽ കോഴിക്കോടൻ മാതൃകതന്നെ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി തുടങ്ങുന്ന ഞെളിയൻ പറമ്പിലെ പുതിയ മാലിന്യ പ്ലാൻറിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ നല്ലളം സബ് സ്േറ്റഷനിൽ എത്തിക്കാൻ തീരുമാനം. ദിവസവും 450 ടൺ മാലിന്യം സംസ്കരിച്ച് ഉൽപാദിപ്പിക്കുന്ന ആറ് മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കുകയാണ് ലക്ഷ്യം. മൂന്നു ഘട്ടമായി രണ്ടു കൊല്ലം കൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്ലാൻറിെൻറ പശ്ചാത്തല വികസനം ഒരുക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ആറിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.
ഞെളിയൻ പറമ്പിൽ നിലവിലുള്ള മാലിന്യവും മറ്റും നീക്കാൻ ആറുമാസം പിടിക്കും. അതിനുശേഷം രണ്ടുവർഷം കൊണ്ട് പ്ലാൻറ് പണി തീർക്കാമെന്നാണ് പ്രതീക്ഷ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) നോഡൽ ഏജൻസിയായി ബംഗളൂരു ആസ്ഥാനമായ േസാണ്ട എന്ന കമ്പനിയാണ് പ്ലാൻറ് നിർമിക്കുന്നത്. മലബാർ വേസ്റ്റ് മാനേജ് മെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.