കോഴിക്കോട്: കോഴിക്കോട്ട് ട്രെയിനിറങ്ങുന്നവരെ ഭൂതകാലത്തിലേക്ക് കൊണ്ടുപോവുന്ന പഴയ റെയിൽവേ ക്വാർട്ടേഴ്സുകൾ പൂർണമായും ഓർമമാത്രമാവാൻ ദിവസങ്ങൾ മാത്രം. റെയിൽവേ സ്റ്റേഷൻ ബസ്സ്റ്റോപ്പിന് മുന്നിൽ ലിങ്ക് റോഡിനടുത്തുള്ള ക്വാട്ടേഴ്സ് കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്. പൊളിക്കലിെൻറ ഭൂരിഭാഗവും പൂർത്തിയായി. പഴയ ശൈലിയിൽ നിർമിച്ച ഏറെ ചരിത്രം പറയുന്ന പ്രൗഢിയേറിയ കെട്ടിടം നഷ്ടമാവുമെങ്കിലും ആളും നാഥനുമില്ലാതെ കിടക്കുന്ന ഇവിടം പലപ്പോഴും സാമൂഹിക വിരുദ്ധരുടെ കേന്ദ്രം കൂടിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലിങ്ക് റോഡിലെ 45,000 സ്ക്വയർഫീറ്റുള്ള കെട്ടിടം പൊളിച്ച് തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. കാലപ്പഴക്കമാണ് പൊളിക്കാനുള്ള കാരണം.
പാർക്കിങ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ സ്ഥലത്ത് പരിഗണിക്കുന്നുണ്ടെങ്കിലും ഒന്നിലും തീർപ്പായിട്ടില്ലെന്ന് സ്റ്റേഷൻ മാേനജർ മാത്തച്ചൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ആരും തന്നെ പഴയ പ്രൗഢിയുടെ ലക്ഷണമായ കെട്ടിടം മറക്കാനിടയില്ല. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഈ സ്ഥലം കിട്ടുന്നതോടെ ഏറെ സഹായകരമാവുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. നിലവിൽ പ്രധാന പ്ലാറ്റ് ഫോമിന് സമീപത്ത് പാർക്ക് ചെയ്യാനുള്ള വാഹനങ്ങൾക്ക് റെയിൽവെ സ്റ്റേഷൻ ഗേറ്റിലൂടെ മാത്രമേ പാർക്കിങ് ഗ്രൗണ്ടിലെത്താൻ സാധിക്കു. ഇത് പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാറുണ്ട്. പുതിയതായി പാർക്കിങ് ഗ്രൗണ്ട് വന്നാൽ റെയിൽവേ സ്റ്റേഷന് മുന്നിലെ തിരക്കിന് പരിഹാരമാവുമെന്ന് യാത്രക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.