മാവൂർ: പഞ്ചായത്ത് 15ാം വാർഡിൽ മണന്തലക്കടവ്-പൂളക്കോട്- പാറമ്മൽ വലിയ ജുമാമസ്ജിദ് റ ോഡിൽ വൻകുഴി. തോടിനുകുറുകെയുള്ള റോഡിലാണ് കുഴി. മാവൂർ പാടെത്ത വെള്ളം ചാലിയാറിലേക്കും തിരിച്ചും ഒഴുകുന്ന റോഡിന് അടിയിലൂടെ പൈപ്പിട്ടിരുന്നു. ഇതിനു മുകളിലാണ് വലിയ കുഴി. ഇതുവഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. മണന്തലക്കടവ്-പൂളക്കോട് നിവാസികൾ പാറമ്മലിലേക്കും വലിയ ജുമുഅത്ത് പള്ളിയിലേക്കും യാത്ര ചെയ്യുന്ന റോഡാണിത്. ഈ റോഡ് നവീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്.
ജില്ല പഞ്ചായത്ത് 25 ലക്ഷം അനുവദിച്ചിരുന്നു. റോഡിന് മതിയായ വീതിയില്ലെന്ന് എൻജിനീയർ റിപ്പോർട്ട് നൽകിയതിനാൽ ഫണ്ട് മുടങ്ങി. ഈ ഫണ്ടോ മറ്റ് ഫണ്ടുകളോ ലഭ്യമാക്കാൻ പിന്നീട് നടപടി ഉണ്ടായില്ല. തോടിനു സമീപം റോഡ് ഇടിയുന്നതും അടഞ്ഞുപോകുന്നതും ചാലിയാറിൽനിന്ന് മാവൂർ പാടത്തേക്കും തിരിച്ചുമുള്ള ജലമൊഴുക്കിനെ തടയും. കുഴി രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള ഗതാഗതം തൽക്കാലം തടഞ്ഞിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, അംഗങ്ങളായ കണ്ണാറ സുബൈദ, സാജിദ പാലിശ്ശേരി എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡിനോടുള്ള അവഗണനക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.