കോഴിക്കോട്: സൗത്ത് ബീച്ചിലെ കടല്പാലം ഭാഗികമായി തകർന്ന് 13 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് അപകടം. സായാഹ്നം ആസ്വദിക്കാൻ ബീച്ചിലെത്തിയ തിരുവനന്തപുരം വെള്ളങ്ങാട്ട് സുമേഷ് (29), പുതുപ്പാടി മേലത്ത് ഹൗസിൽ എല്‍ദോ ജോസ് (23), മലപ്പുറം പാണ്ടിക്കാട് റിയാസ് മമ്പാടൻ (25), ചെർപ്പുളശ്ശേരി അനസ് (25), ഒറ്റപ്പാലം പട്ടിത്തറ ശില്പ മോഹൻദാസ് (24), ജിബീഷ് (29), കൊണ്ടോട്ടി തരുവര ആഷർ (24), പാലക്കാട് കാരക്കുറിശ്ശി സ്വരാജ് (22), വണ്ടൂർ ആലിപറമ്പിൽ ഫാസില്‍ (21), റംഷാദ് (27), മുക്കം പുതുക്കോട്ട് കുഴിയിൽ ഫാസിൽ (24), മലപ്പുറം കടുങ്ങാപുരം അബ്ദുൽ അലി (35), കാളികാവ് സ്വദേശി നസൂദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എല്ലാവരെയും ആദ്യം ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ അലി, എൽദോ ജോസ്, സ്വരാജ്, നസൂദ്, ഫാസില്‍ എന്നിവരെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് തലക്കും നട്ടെല്ലിനും സാരമായ പരിക്കുണ്ട്. വിവിധ ജില്ലകളിൽനിന്ന് ഒന്നിച്ച് ബീച്ച് കാണാനെത്തിയ എട്ടുപേരാണ് അപകടത്തിൽപ്പെട്ടവരിൽ ഒരു സംഘം. അരയിടത്തുപാലത്തെ റെഡ് ടീം ഹാക്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാർഥികളും ഇവിടെനിന്ന് പഠിച്ചിറങ്ങിയവരും സൈബർ പാർക്കിലെ രണ്ട് ജീവനക്കാരും ഇതിലുണ്ട്. ബീച്ചിലെത്തിയവർ വീഴാറായ പാലത്തിനുമുകളിൽ കയറിയതാണ് അപകടത്തിന് കാരണം. യുവാക്കൾ കയറിയതോടെ പാലത്തിെൻറ കടലിലേക്കുള്ള ഭാഗത്തെ സ്ലാബ് നിലംപൊത്തുകയും ആളുകൾ പലഭാഗത്തേക്കായി തെറിച്ചുവീഴുകയുമായിരുന്നു.
പരിക്കേറ്റവരെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും തകർന്ന അരഅടിയിലേറെ കനമുള്ള വലിയ സ്ലാബിനുള്ളിൽ ഒരാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയം ബലപ്പെട്ടു. ഇതിനിടെ കടൽവെള്ളത്തിലേക്ക് സ്ലാബിനുള്ളിൽനിന്ന് രക്തം കണ്ടെന്ന് ചിലർ പറഞ്ഞതും സ്ലാബിനുള്ളിൽ ആള് കുടുങ്ങിക്കിടക്കുന്നുവെന്ന സംശയം ബലപ്പെട്ടു. വലിയ സ്ലാബ് മാറ്റാൻ ശ്രമിച്ചെങ്കിലും കഴിയാതെവന്നതോെട സ്ഥലത്തെത്തിയ ബീച്ച് ഫയർഫോഴ്സ് യൂനിറ്റും ടൗൺ പൊലീസും കോൺക്രീറ്റ് കട്ടർ െകാണ്ടുവന്ന് സ്ലാബ് പൊട്ടിക്കാൻ ശ്രമിച്ചു. മണിക്കൂറിലേറെ ശ്രമിച്ചിട്ടും പൂർണവിജയം കാണാത്തതോടെ ബീച്ചിലെ മണലിലൂടെ വരാൻ കഴിയുന്ന ചെയിൻ ബെൽറ്റുള്ള എക്സ്കവേറ്റർ എത്തിക്കാൻ ശ്രമം തുടങ്ങി. എന്നാൽ, എക്സ്കവേറ്റർ പെെട്ടന്ന് ലഭിക്കാത്തത് പ്രതിസന്ധിയായി. ഇതിനിെട മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല കലക്ടർ എസ്. സാംബശിവ റാവു, നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ എത്തി നഗരത്തിലെ വിവിധ കൺസ്ട്രക്ഷൻ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. രാത്രി ൈവകിയും തകർന്ന സ്ലാബ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.