കോഴിക്കോട്: കോർപറേഷൻ പരിധിയിൽ പരസ്യനിയന്ത്രണ ചട്ടങ്ങൾ ഒക്ടോബറിൽ നിലവിൽവ രും. പരസ്യ നിയന്ത്രണ ചട്ടങ്ങൾ -2019 എന്ന പേരിലുള്ള കരട് റിപ്പോർട്ടിൽ ആക്ഷേപമുള്ളവർ സ െപ്റ്റംബർ രണ്ടിനകം നിർദേശം സമർപ്പിക്കണമെന്ന് ഇതുസംബന്ധിച്ച് ചേർന്ന യോഗത്തി ൽ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. ആക്ഷേപമുള്ള സംഘടനകൾക്കും വ്യക്തികൾക്കും പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. നിരോധിത മേഖലകളിലും ഹൈകോടതി നിർദേശിച്ച ഇടങ്ങളിലും നിയന്ത്രണമുണ്ടാകും. പരസ്യംവെക്കുന്നവരുടെ നിർദേശം പരിഗണിച്ച് ആവശ്യമെങ്കിൽ ഭേദഗതി വരുത്തിയതിനു ശേഷമേ ധനകാര്യ സമിതിക്ക് നൽകൂ. തുടർന്ന് കൗൺസിൽ ചർച്ചചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും.
റവന്യൂ ആൻഡ് ടാക്സ് വിഭാഗമാണ് കരട് റിപ്പോർട്ട് തയാറാക്കിയത്. നഗരസഭ പരിധിയിൽ വരുന്ന എല്ലാത്തരം പരസ്യങ്ങളും ഈ പരിധിയിൽ വരും. തിരുവനന്തപുരം കോർപറേഷനു പുറകെ രണ്ടാമതായാണ് കോഴിക്കോട് കോർപറേഷൻ മാർഗരേഖ തയാറാക്കുന്നത്. അതേസമയം, കരടിലെ ചില നിർദേശങ്ങളിൽ പരസ്യംവെക്കുന്നവർ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. നഗരസഭയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇനി പരസ്യ ഹോർഡിങ്ങുകളും ബോർഡുകളും സ്ഥാപിക്കാനാവില്ല. ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരസഭ നിശ്ചയിച്ച പ്രധാന റോഡുകൾ, തിരക്കുള്ള ജങ്ഷനുകൾ, ട്രാഫിക് ഐലൻഡുകൾ, മീഡിയനുകൾ എന്നിവിടങ്ങളിൽ ഒരുതരത്തിലുള്ള ബോർഡും പാടില്ലെന്ന് കരട് ബൈലോയിൽ പറയുന്നു. റോഡ് പുറേമ്പാക്കിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും പരസ്യത്തിന് നഗരസഭയുടെ അനുമതി വേണം.
വൈദ്യുതി പ്രകാശമില്ലാത്ത പരസ്യബോർഡുകൾക്ക് ഒരു ചതുരശ്ര മീറ്റർ വരെ പ്രതിമാസം 30ഉം മൂന്ന് ചതുരശ്ര മീറ്റർ വരെ 80ഉം രൂപയാണ് പരസ്യാനുമതി ഫീസ്. ആറ് മീറ്റർ വരെ ബാനറുകൾക്കും ഒരു ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള ഫ്ലക്സ് ബാനറുകൾക്കും 400 രൂപ വീതം പ്രതിമാസം നൽകണം. കോട്ടൺ ബാനറുകൾക്ക് 25ശതമാനം ഇളവ് നൽകും. ബലൂണിൽ പരസ്യപ്രദർശനം നടത്തുന്നതിന് 50 രൂപ പ്രതിദിനം അടക്കണം. 30 അടി വരെയുള്ള കട്ടൗട്ടുകൾക്ക് 1000 രൂപ പ്രതിദിനം ഫീസ് കൊടുക്കേണ്ടി വരും. നഗരത്തിൽ മാനാഞ്ചിറ സ്ക്വയറിലും സ്ക്വയറിന് ചുറ്റിലുമുള്ള റോഡുകളിലും മറ്റ് പരസ്യമുക്ത മേഖലകളിലും ബോർഡുകൾ പാടില്ല. നാല് നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് മുകളിൽ പരസ്യബോർഡുകൾ അനുവദിക്കില്ല. പരസ്യം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുെന്നങ്കിൽ 15 ദിവസത്തിനു മുമ്പായി കോർപറേഷൻ സെക്രട്ടറിക്ക് അേപക്ഷനൽകണം. ചട്ടവിരുദ്ധമായി പരസ്യം സ്ഥാപിച്ചാൽ 5000 രൂപ പിഴ ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.