കോഴിക്കോട്: എ.ടി.എം തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. സാേങ്കതിക കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടും കിട്ടാതെ പോയവരെ തന്ത്രത്തിൽ കബളിപ്പിച്ച ് തട്ടിപ്പ് നടത്തുന്നതാണ് സംഘത്തിെൻറ പുതിയ രീതി. പഞ്ചാബ് നാഷനൽ ബാങ്കിെൻറ മെഡിക ്കൽ കോളജ് ശാഖയിൽ അക്കൗണ്ടുള്ള അധ്യാപികമാരായ കോവൂർ സ്വദേശിനി മിനിയുടെയും കൂരാച്ചൂണ്ട് സ്വദേശിനി സിജി െഎസക്കിെൻറയും പണമാണ് തട്ടിയത്. മിനിയുടെ അക്കൗണ്ടിലെ 8349 രൂപയും സിജിയുടെ 10,105 രൂപയുമാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റ് 16ന് എ.ടി.എമ്മിലൂെട 1000 രൂപ മിനി പിൻവലിച്ചപ്പോൾ പണം കിട്ടിയില്ലെന്നുമാത്രമല്ല അക്കൗണ്ടിൽ നിന്ന് തുക നഷ്ടപ്പെടുകയും ചെയ്തു.
ഇതോടെ ബാങ്കിൽപോയി പരാതി നൽകി. തുടർന്ന് ആഗസ്റ്റ് 20ന് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിക്കുകയും ഹിന്ദിയിൽ സംസാരിക്കുകയും ചെയ്തു. അയാൾ അക്കൗണ്ട് നമ്പറടക്കം പറയുകയും ചെയ്തതോടെ മെസേജായി മൊബൈലിൽ വന്ന ഒ.ടി.പി നമ്പർ പറഞ്ഞുെകാടുത്തു. ഇതോെട അക്കൗണ്ടിൽനിന്ന് ആദ്യം 5000 രൂപയും പിന്നീട് ബാക്കിയുള്ള 3349 രൂപയും നഷ്ടപ്പെടുകയായിരുന്നു. സിജി ആഗസ്റ്റ് രണ്ടിന് എരഞ്ഞിപ്പാലത്തെ എ.ടി.എമ്മിൽ നിന്ന് 5000 രൂപ പിൻവലിച്ചപ്പോൾ പണം ലഭിക്കാതെ അക്കൗണ്ടിലെ തുകയിൽ കുറവുവന്നു. ഇതോെട എരഞ്ഞിപ്പാലത്തെ ബ്രാഞ്ചിൽ പോയി പരാതി നൽകി. 48 മണിക്കൂറിനകം പണം തിരികെ കിട്ടുമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പണം ലഭിച്ചില്ല. പിന്നീട് ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ ഏഴുദിവസത്തിനുള്ളിൽ പണം അക്കൗണ്ടിലെത്തുമെന്നറിയിച്ചു. ഇതിനിടെ ആഗസ്റ്റ് ഏഴിന് മൊബൈലിൽ വിളിച്ച് പരാതിയിലെ കാര്യങ്ങളെല്ലാം വിശദീകരിച്ച് വിശ്വാസം പിടിച്ചുപറ്റി.
തുടർന്ന് പണം ലഭിക്കുന്നതിന് മൊബൈലിലേക്ക് അയച്ച ഒ.ടി.പി നമ്പർ പറയാൻ പറഞ്ഞു. നമ്പർ പറഞ്ഞതോടെ അക്കൗണ്ടിലെ 10,105 രൂപ നഷ്ടപ്പെട്ടു. ബാങ്കിൽ പോയി പരാതി നൽകിയേപ്പാൾ സാേങ്കതിക പ്രശ്നം കാരണം നഷ്ടപ്പെട്ട 5000 രൂപ തിരിച്ചുകിട്ടി. പ്രാഥമിക അന്വേഷണത്തിൽ മിനിയുടെ പണം സാധനം വാങ്ങാനും സിജിയുടെ പണം റെയിൽവേ ടിക്കറ്റ് ബുക്ക് െചയ്യാനുമാണ് ഉപയോഗിച്ചതെന്നാണ് മനസ്സിലായത്. ബിഹാറിൽ നിന്നാണ് ഇടപാട് നടന്നത് എന്നാണ് വിവരം. മെഡിക്കൽ കോളജ് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ തുക അന്വേഷണത്തിന് ചെലവാകുമെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. തുടർന്നും ആവശ്യപ്പെട്ടതോടെയാണ് സംഭവം അന്വേഷിക്കാമെന്നറിയിച്ചെതന്ന് പരാതിക്കാർ പറഞ്ഞു. ബാങ്കിന് തങ്ങൾ കൈമാറിയ വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുന്നത് ദുരൂഹമാെണന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.