നഗരത്തിൽ കുത്തേറ്റു മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: പട്ടാപ്പകൽ നഗരമധ്യത്തിൽ കുത്തേറ്റുമരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച ഉച്ചക്ക് രണ്ടേ ാടെ മാനാഞ്ചിറയിലെ സിറ്റി പൊലീസ് മേധാവി ഒാഫിസിനു മുന്നിലായാണ് 65 വയസ്സ് തോന്നിക്കുന്നയാൾ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ കസബ പൊലീസ് അറസ്റ്റുചെയ്ത പ്രതി വളയം സ്വദേശി കെ.കെ. നിവാസിൽ പ്രബിൻ ദാസിനെ (33) കോടതി റിമാൻഡ് ചെയ്തു. ഒരു കാരണവുമില്ലാതെ പ്രബിൻ വയോധികനെ കത്തിെകാണ്ട് കഴുത്തിനും കൈക്കും കുത്തുകയായിരുന്നു. കുത്തേറ്റ ഉടൻ പൊലീസ് മേധാവി ഒാഫിസിലേക്ക് ഒാടിക്കയറിയ വയോധികനെ പൊലീസുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. മരിച്ചയാളുടെ പക്കലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിയുന്ന രേഖകളോ മറ്റുതെളിവുകളോ ലഭിച്ചിട്ടില്ല. നഗരത്തിൽ അലഞ്ഞുതിരിയുന്ന ആളാണ് എന്നാണ് സംശയിക്കുന്നതെന്നും ആ നിലക്ക് അന്വേഷണം പുരോഗമിക്കുകയാണെന്നും കസബ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.