കുന്ദമംഗലം: സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് സൂപ്പർ സോൺ മത്സരത്തിൽ കാണികളുടെ ഇഷ്ടതാരമായി മാറിയിരിക്കയാണ് എറണാകുളം ജില്ല ടീമിലെ അജിത്ത് ലാൽ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗാലറിയുടെ ആർപ്പുവിളികൾക്കിടയിലാണ് ഈ യുവ അറ്റാക്കർ ബോംബർ സ്മാഷുകൾ വർഷിച്ചത്. പിൻകോർട്ടിൽനിന്ന് വളരെ ഉയരത്തിൽ ചാടി പ്രതിരോധക്കാരെ കബളിപ്പിച്ച് ശക്തിയോടെ എതിർ കോർട്ടിലേക്ക് സ്മാഷുകൾ പായിക്കുന്നതാണ് ഈ ബി.പി.സി.എൽ താരത്തെ ഗാലറിയുടെ താരമാക്കിയത്. കടുത്ത മത്സരം നടന്ന തിരുവനന്തപുരത്തിനെതിരെയും തുടർന്ന് നടന്ന മത്സരത്തിൽ മലപ്പുറത്തിനെതിരെയും നിർണായക പോയൻറുകളെടുക്കാൻ എറണാകുളം ടീമിന് കഴിഞ്ഞത് ഈ താരത്തിെൻറ മിടുക്കിലാണ്. ജകാർത്തയിൽ നടന്ന ഏഷ്യൻ െഗയിംസിൽ സീനിയർ ഇന്ത്യൻ ടീമിൽ കളിച്ച ഈ കൗണ്ടർ അറ്റാക്കർ കഴിഞ്ഞ കോഴിക്കോട് നാഷനലിൽ കേരളത്തിന് കിരീടം ലഭിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. തിരുവനന്തപുരം അമ്പലത്തറ പട്ടണങ്കര ചന്ദ്രെൻറയും ശ്യാമളയുടെയും മകനാണ്. വോളിബാൾ കളിക്കാരനായ പിതാവുതന്നെയാണ് വഴികാട്ടിയായത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളജ് ടീമിൽ കളിക്കുകയും ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയുമാണ് എറണാകുളം ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് ( ബി.പി.സി.എൽ) ടീമിലിടവും ജോലിയും ലഭിച്ചത്. മൂന്നു വർഷം മുമ്പ് പാറ്റേൺ ഗ്രൗണ്ടിൽ ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിെൻറ ക്യാമ്പിൽ പങ്കെടുത്ത് ഒരാഴ്ചക്കാലം കാരന്തൂരിൽ തമസിച്ചിരുന്ന അജിത്ത് ലാൽ പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസ് ടീമിന് കളിക്കാൻ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.