വടയത്ത് മിന്നലും ചുഴലിക്കാറ്റും; 10 വീടുകൾ തകർന്നു

കുറ്റ്യാടി: വടയം കാരക്കണ്ടി ഭാഗത്ത് ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും ഇടിമിന്നലിലും 10 വീടുകൾക്ക് നാശം. കാറ്റിൽ മരം വീണും മിന്നലിലുമാണ് വീടുകൾ തകർന്നത്. കാപ്പിയിൽ സൂപ്പി, ചുണ്ടയിൽ ലത്തീഫ്, ഒ.പി. അഷ്റഫ്, കക്കട്ടിൽ മൊയ്തു, കായങ്കി അബ്ദുല്ല, കാരക്കണ്ടി ലത്തീഫ്, കക്കുടുമ്പിൽ അബ്ദുല്ല, സി.സി. അബ്ദുല്ല, പുത്തൻപുരയിൽ ആലി തുടങ്ങിയവരുടെ വീടുകൾക്കാണ് നാശം. ഇതിൽ കാപ്പിയിൽ സൂപ്പി, ചുണ്ടയിൽ ലത്തീഫ് എന്നിവരുടെ ഓടുമേഞ്ഞ വീട് മരം വീണ് മുഴുവനായും തകർന്നു. മിന്നലിൽ പുത്തൻപുരയിൽ ആലിയുടെ വീടിെൻറ മിക്ക ഭാഗങ്ങളും തകർന്നു. കായങ്കി അബ്ദുല്ലയുടെ വാട്ടർ ടാങ്കാണ് തകർന്നത്. ചിലരുടെ വിറകുകൂടകൾ തകർന്നു. വൈദ്യുതി ലൈനുകൾ മരം വീണ് പരക്കെ തകർന്ന് പല വീടുകളും ഇരുട്ടിലാണ്. വാർഡ് മെംബർ വി.പി. മൊയ്തു നാശനഷ്ടമുണ്ടായ വീടുകൾ സന്ദർശിച്ചു. ഫോട്ടോ: വടയം കാരക്കണ്ടി ഭാഗത്ത് ചുഴലിക്കാറ്റിൽ മരം വീണ് തകർന്ന വീടുകൾ, വാട്ടർ ടാങ്ക് എന്നിവ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.