നന്മണ്ട: നന്മണ്ട 12ലെ മുണ്ടോക്കര പാലത്തിെൻറ കരിങ്കൽ കെട്ടുകൾ ഇളകി അപകടനിലയിലായത് ആശങ്ക ഉയർത്തുന്നു. സൂപ്പി റോഡുമായി ബന്ധിപ്പിക്കുന്ന മുണ്ടോക്കര പാലത്തിെൻറ കരിങ്കൽകെട്ടുകൾ കനത്ത മഴയിൽ ഇളകി തോട്ടിലേക്ക് പതിച്ചതാണ് പാലത്തിന് ഭീഷണിയായി മാറിയത്. ഇരു ഭാഗത്തെയും കരിങ്കൽകെട്ടായിരുന്നു പാലത്തിന് ബലം നൽകിയിരുന്നത്. കരിങ്കൽ ഇളകിയതോടെ പാലത്തിനിപ്പോൾ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. ജില്ല മേജർ റോഡായ കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 12നും തളി സ്റ്റോപ്പിനുമിടയിൽ ഗതാഗതം തടസ്സപ്പെടുേമ്പാൾ ഈ പാലം വഴിയാണ് ബാലുശ്ശേരിയിലേക്കും നഗരത്തിലേക്കും ബസുകളും മറ്റു വാഹനങ്ങളും കടത്തിവിടുന്നത്. പാലത്തിെൻറ ബലക്ഷയം ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.