പൂനൂർ പുഴയോരം ഇടിയൽ വ്യാപകം

കത്തറമ്മലിൽ വീടിന് ഭീഷണി കൊടുവള്ളി: മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കവിഞ്ഞൊഴുകിയ പൂനൂർ പുഴയിലെ വെള്ളം ക്രമാതീതമായി പിൻവലിഞ്ഞതോടെ പുഴയോര ഭൂമി ഇടിയൽ വ്യാപകമായി. കുത്തൊഴുക്കിൽ പലയിടത്തും പുഴയോര ഭൂമികൾ ഒലിച്ചുപോയി. കത്തറമ്മൽ, പുക്കാട്ട്, പാലക്കുറ്റി, നെല്ലാംങ്കണ്ടി ഭാഗങ്ങളിലാണ് പുഴയോരം ഇടിഞ്ഞ് തകർന്നത്. കത്തറമ്മൽ വലിയ പീടിക നാസറിെൻറ വീടിന് സമീപം മണ്ണിടിഞ്ഞത് വീടിനുതന്നെ ഭീഷണിയായിരിക്കുകയാണ്. വീടിനോട് ചേർന്ന് മുപ്പതു മീറ്റർ നീളത്തിലാണ് മണ്ണിടിഞ്ഞത്. ഈ ഭാഗത്തെ കമുക്, വാഴ എന്നിവയുൾപ്പെടെയുള്ള കൃഷികൾ പുഴയിലേക്ക് മറിഞ്ഞു വീണു. വെള്ളപ്പൊക്കത്തിൽ രണ്ടു ദിവസം പൂർണമായും നാസറിെൻറ വീട് വെള്ളത്തിലായിരുന്നു. പുഴയുടെ തീരത്തുള്ള മണ്ണ് പൂർണമായും നീങ്ങിപ്പോയതാണ് കരയിടിയാൻ കാരണമായത്. മേലേ പാലക്കുറ്റിയിൽ ഒരലാക്കോട് പാലത്തിന് സമീപവും കുത്തൊഴുക്കിൽ പുഴയോരം ഒലിച്ചുപോയി. സമീപത്തെ കൃഷിയിടത്തിനും മണ്ണൊലിപ്പ് ഭീഷണിയുണ്ട്. പുക്കാട്ട് കടവിൽ നേരത്തേ തന്നെ പുഴയോര കൃഷിഭൂമി ഏറെ ഭാഗം ഒലിച്ചു പോയ നിലയിലാണ്. കുണ്ടച്ചാൽ ഭാഗത്തെ കടവും കുത്തൊഴുക്കിൽ മണ്ണ് ഒഴുകിപ്പോയിട്ടുണ്ട്. നെല്ലാംങ്കണ്ടിയിൽ ഇറിഗേഷൻ വകുപ്പിെൻറ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കരിങ്കല്ല് ഭിത്തിയും പുഴയിലേക്ക് തകർന്ന് വീഴുകയുണ്ടായി. ഇവിടെ പുഴയിൽ അവസാനിക്കുന്ന കളരാന്തിരി തോടിെൻറ ഭാഗങ്ങളും ഇടിഞ്ഞ് വീടുകൾക്ക് ഭീഷണിയായ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.