കോഴിക്കോട്: കോട്ടയത്തെ കെവിെൻറ ദുരഭിമാനകൊലയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുെന്നങ്കില്‍ കെവിെൻറ മരണം ഒഴിവാക്കാമായിരുന്നു. പൊലീസ് കുറ്റവാളികള്‍ക്കൊപ്പം നിന്നതാണ് കൊലപാതകത്തിന് കാരണം. ആഭ്യന്തരവകുപ്പ് പദവിയിലിരിക്കുന്ന കോമാളിയായി മുഖ്യമന്ത്രി മാറിയെന്നും അഭിജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള സർവകലാശാലയുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി മന്ത്രി ജി. സുധാകരെൻറ ഭാര്യയെ നിയമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയതായി കെ.എസ്.യു പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.